മനാമ: യുവജന-കായിക മേഖലയില്‍ ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള സഹകരണം ശക്തമാണെന്ന് യുവജന-ചാരിറ്റി കാര്യങ്ങള്‍ക്കാ യുള്ള രാജാവിെൻറ പ്രതിനിധിയും യുവജന-കായിക സുപ്രീം കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. യു.എ.ഇ യുവജന കാര്യ സഹമന്ത്രി ഷമാ ബിന്‍ത് സുഹൈല്‍ അല്‍ മസ്റൂഇയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്ന ു അദ്ദേഹം. ബഹ്റൈനും യു.ഇ.യും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സുദൃഢമായ സഹകരണവും അനുസ്മരിച്ച അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ഇരുരാജ്യങ്ങളിലും ഭരണം നടത്തിയ മുന്‍ഗാമികളുടെ സേവനങ്ങളെ അഭിമാനത്തോടെ എടുത്തു പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും യു.എ.ഇ പ്രസിഡൻറ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനും തമ്മിലുള്ള ബന്ധം ഇതിന് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് യുവാക്കളുടെ ഉന്നമനത്തിനും വളര്‍ച്ചക്കുമായി ആവിഷ്കരിച്ച പദ്ധതികള്‍ വിജയം വരിച്ചതായി ഷമാ പറഞ്ഞു. അറബ് മേഖലയില്‍ നടക്കുന്ന എല്ലാ കായിക-യുവജന പരിപാടികളിലും മല്‍സരങ്ങളിലും യു.എ.ഇ യുവാക്കളുടെ സാന്നിധ്യം വളരെ വലുതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യുവാക്കളുടെ കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനും അവരെ രാജ്യ നിര്‍മാണത്തില്‍ പങ്കാളിയാക്കുന്നതിനും ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് ശൈഖ് നാസിര്‍ ബിന്‍ ഹമദ് വ്യക്തമാക്കി. അറബ് യുവാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് യു.എ.ഇ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. അവരുടെ ചിന്തകളും കഴിവുകളും പ്രതീക്ഷകളും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അത് രാജ്യത്തിെൻറ ഭാസുരമായ ഭാവിക്ക് ഏറെ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ യുവജന-^കായിക കാര്യ മന്ത്രി അയ്മന്‍ ബിന്‍ തൗഫീഖ് അല്‍ മുഅയ്യദും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.