മനാമ: ‘നീറ്റ്’ ഉൾപ്പെടെയുള്ള പ്രധാന മെഡിക്കൽ^എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ പ്രവാസ ലോകത്തെ ഭൂരിപക്ഷം ക ുട്ടികളും പരാജയപ്പെടുന്നതിന് കാരണം കൃത്യമായ മുന്നൊരുക്കമില്ലാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ. അടുത്തിട െ ഇന്ത്യയിൽ നടന്ന മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശ പരീക്ഷയിൽ ബഹ്റൈനിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് പ െങ്കടുത്തത്. ഇവരിൽ അപൂർവമായി ചില വിദ്യാർഥികൾ മികച്ച വിജയം നേടി. എന്നാൽ പ്രവേശ പരീക്ഷയെഴുതിയ ഭൂരിപക്ഷവും പു റത്തായി. അർഹത നേടിയ വളരെകുറച്ചുപേർ മെഡിക്കൽ^എഞ്ചിനീയറിങ് കോഴ്സുകളിലേക്ക് ചേരാനുള്ള ഉൗഴവും കാത്തിരിക ്കുേമ്പാൾ മറ്റുള്ള പ്രവാസി കുട്ടികൾ എന്ത് ചെയ്യണം എന്നറിയാതെ അനിശ്ചിതത്വത്തിലാണ്. െഎ.െഎ.ടി എഞ്ചിനീയറ ിങ് പ്രവേശ പരീക്ഷ എഴുതിയ പ്രവാസി കുട്ടികൾക്കും നാമമാത്രമായ വിജയമാണ് ലഭിച്ചത്.
പരിശീലന ക്ലാസുകളിലേക്ക് ഒരു വർഷത്തെ പരിശീലനത്തിനായി ചേർത്ത് വീണ്ടും പ്രവേശനപരീക്ഷ എഴുതുക എന്ന തീരുമാനമാണ് പലർക്കുമുള്ളത്. എന്നാൽ മാർക്കിെൻറയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും പരീക്ഷ എന്നതും പ്രധാന പരിശീലന സ്ഥാപനങ്ങളിൽ ചേരുന്നതിന് തടസമാകുന്നുണ്ട്. അതേസമയം എൻട്രൻസ് പരിശീലനം നൽകാൻ കേരളത്തിൽ എമ്പാടും സ്ഥാപനങ്ങളുമുണ്ട്. മക്കൾ എട്ടാം ക്ലാസ് കഴിഞ്ഞാൽതന്നെ രക്ഷിതാക്കളിൽ പലരുടെയും ആഗ്രഹം ഭാവിയിൽ മക്കളെ ഡോക്ടർമാരും എഞ്ചിനീയറുമാരും ആക്കണമെന്നാണ്. ഇതിനുവേണ്ടിയുള്ള ആഗ്രഹവുമായി മക്കെള പഠിപ്പിക്കുന്നവർ രണ്ടുകാര്യങ്ങൾ പ്രധാനമായും മറന്നുപോകുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നുവെന്നാണ് കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ കണ്ടെത്തൽ.
നല്ലൊരു പങ്ക് രക്ഷിതാക്കളും കുട്ടികളുടെ അഭിരുചി അന്വേഷിക്കുകയോ അവരുടെ ആഗ്രഹം മനസിലാക്കുകയും ചെയ്യുന്നില്ല. കുട്ടികൾക്ക് ആഗ്രഹവും അഭിരുചിയും ഉണ്ടെങ്കിൽതന്നെ അവർക്ക് കൃത്യമായ മുന്നൊരുക്കം നടത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ രക്ഷിതാക്കൾ നിസഹായരാ
ണ്. പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങണമെങ്കിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ട്യൂഷൻ നൽകണമെന്ന അവസ്ഥ ഇപ്പോൾ തന്നെയുണ്ട്. അതിനൊപ്പം മെഡിക്കൽ^എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനം നൽകാൻ വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾ പ്രവാസലോകത്ത് അധികമില്ല. പലരും പരീക്ഷയുടെ ഒന്നോ രണ്ടോ മാസംമുമ്പ് മാത്രമാണ് ഇത്തരം പരിശീലന സ്ഥാപനങ്ങളിലേക്ക് കുട്ടികെള വിടാറുണ്ട്. ഇവിടെ നിന്നുള്ള ഗുളികപ്പരുവത്തിലുള്ള പരിശീലനം കുട്ടിക്ക് കാര്യമായ സഹായവുമാകുന്നില്ല. ഇത്തരത്തിൽ, നാട്ടിൽച്ചെന്ന് പരീക്ഷ എഴുതുന്ന കുട്ടി തയ്യാറെടുപ്പ് ഇല്ലാത്തതുമൂലം പരാജയപ്പെടുകയും മനോസംഘർഷം നേരിടുകയും ചെയ്യുന്നു.
തുടർപഠനം ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ കുട്ടികളും രക്ഷിതാക്കളും മാനസിക പ്രയാസം അനുഭവിക്കുന്നതും ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളും സാധാരണയായി മാറിയിട്ടുണ്ടെന്ന് ബഹ്റൈനിലെ പ്രമുഖ കൗൺസിലർ ഡോ.ശ്യാം കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആർട്സ്, കൊമേഴ്സ് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഒത്തിരി തൊഴിൽ സാധ്യതകൾ ഉണ്ടെങ്കിലും അത് എടുക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി കുട്ടികൾക്ക് രക്ഷിതാക്കൾ അനുവാദം നൽകാത്ത സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ള കേസുകൾ തങ്ങളുടെ മുന്നിൽ എത്തുന്നുണ്ട്. അതുപോലെ പ്ലസ്ടുവിന് സയൻസ് എടുക്കാൻ ‘ഭയപ്പെടുന്ന’ ചില കുട്ടികളും കൗൺസിലിങിനായി എത്താറുണ്ട്. പത്താംക്ലാസ് പരീക്ഷയിൽ സയൻസിന് നല്ല മാർക്ക് വാങ്ങിയ കുട്ടിതന്നെ ഇത്തരമൊരു പ്രശ്നവുമായി എത്തിയപ്പോൾ കൗൺസിലിങ് നൽകുകയും ഒടുവിൽ പ്ലസ് വണ്ണിനും സയൻസ് എടുത്ത് കുട്ടി മികച്ച മാർക്ക് വാങ്ങിയതായും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ അഭിരുചിയറിഞ്ഞാണ് മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാൻ ഇറങ്ങിത്തിരിക്കേണ്ടതെന്ന് െഎ.സി.ആർ.എഫ് വൈസ് ചെയർമാനും പ്രമുഖ ഫിസിഷ്യനുമായ ഡോ.ബാബു രാമചന്ദ്രൻ പറഞ്ഞു. താനും ഭാര്യയും ഡോക്ടർമാർ ആണെങ്കിലും മക്കളെ ഡോക്ടർമാർ ആക്കാൻ ശ്രമിച്ചില്ലെന്നും അവരുടെ അഭിരുചി അറിഞ്ഞ് മറ്റ് കോഴ്സുകളിലേക്ക് വിടുകയായിരുന്നുവെന്നും ഇത് വിജയകരമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി കുട്ടികൾ രക്ഷിതാക്കളുടെ ‘ചിറകിനടിയിൽ’ ജീവിക്കുന്നവരാണെന്നും അതിനുമപ്പുറത്തേക്ക് എത്താനും മത്സര പരീക്ഷകളിൽ വിജയിക്കാനാവശ്യമായ പരിശീലനവും മാനസികാവസ്ഥയും നേടാനുള്ള അവസരങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.