മനാമ: ഡ്യൂട്ടിക്കിടെ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെയും ബഹ്‌റൈൻ മുൻ പ്രവാസി സജീഷിെൻറയും മക്കളെ വര വേൽക്കാനും ‘സിസ്റ്റർ ലിനി സ്മൃതിസന്ധ്യ’ ഉജ്ജ്വലമാക്കാനും ‘ഒരുമ ബഹ്റൈെൻറ നേതൃത്വത്തിൽ ഒരുക്കം തുടങ്ങി . നിപരോഗിയെ ശുശ്രൂഷിക്കുന്നതിനിടെ അതേരോഗം പിടിപ്പെട്ട സിസ്റ്റർ ലിനി ഭർത്താവിന് എഴുതിയ കത്തിൽ മക്കളെ ബഹ്‌റൈൻ കാണിക്കാൻ കൊണ്ടുപോകണമെന്ന് അഭ്യർഥിച്ചിരുന്നു.
ഇൗ ആഗ്രഹം പൂവണിയിക്കാനാണ്, ഒരുമ ബഹ്‌റൈൻ എന്ന സംഘടന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതും കുട്ടികളെ ബഹ്റൈനിലേക്ക് ക്ഷണിച്ചിരിക്കുന്നതും. ജൂലൈ 11 നാണ് സജീഷും മക്കളായ റിതുൽ (ആറ്), സിദ്ധാർത്ഥ്(മൂന്ന്), ലിനിയുടെ മാതാവ് രാധ എന്നിവർ ബഹ്റൈനിൽ എത്തുന്നത്. ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിെൻറ സഹകരണത്തോടെ ജൂലൈ 12ന് രാത്രി ഏഴ് മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടത്തുന്ന ‘സ്നേഹ സ്മൃതി’യിൽ ലിനിയുടെ കുടുംബാംഗങ്ങൾ പെങ്കടുക്കും.
ചടങ്ങിൽ മെലഡി ഗാനമേളയും നടക്കും. വാർത്താസമ്മേളനത്തിൽ സംഘാടക കമ്മിറ്റി രക്ഷാധികാരികളായ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ആർ.പവിത്രൻ, ചെയർമാൻ ചെമ്പൻ ജലാൽ, ഒരുമ പ്രസിഡൻറ് സവിനേഷ്, സെക്രട്ടറി സനീഷ്, ജനറൽ കൺവീനർ അവിനാഷ്, ട്രഷറർ ഗോപാലൻ, പ്രോഗ്രാം കൺവീനർ വി.കെ. ജയേഷ്, പ്രോഗ്രാം കോ ഒാർഡിനേറ്റർ ബബിലേഷ്, ഒാർഗനൈസർ ഷിബീഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.