മനാമ: മലയാളിയായ കൂട്ടുകച്ചവടക്കാരൻ 47000 ദിനാർ (ഏകദേശം 85 ലക്ഷം ഇന്ത്യൻ രൂപ) കബളിപ്പിച്ച് മുങ്ങിയതായി ബഹ്റൈൻ സ്വ ദേശി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇൗസ ടൗണിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിെൻറ ഉടമയും ബഹ്റൈൻ പൗരനുമായ യാസർ മ ുഹമ്മദ് ഖംബർ ആണ് പരാതിക്കാരൻ. സ്ഥാപനത്തിെൻറ പാർട്ണറും പർചേസ് മാനേജരുമായ കോഴിക്കോട് മണിയൂർ പാലയാ ട്നട സ്വദേശി സുനിലാബിനെതിരെ രേഖാമൂലം േപാലീസിലും കോടതിയിലും ഇതുസംബന്ധിച്ച് പരാതി നൽകിയതായും അദ്ദേഹം അറ ിയിച്ചു. വരുംദിവസങ്ങളിൽ ഇന്ത്യൻ എംബസിയെയും ഇന്ത്യൻ ഗവൺമെൻറിനെയും ഇക്കാര്യങ്ങൾ അറിയിക്കും.
മലയാളി സാമൂഹി ക പ്രവർത്തകരും യാസിറിെൻറ സ്ഥാപനത്തിലെ ജീവനക്കാരനും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. ഇത്രയും വലിയൊരു തുക നഷ്ടമായതോടെ തെൻറ ബിസിനസ് മേഖല തകർച്ച നേരിടുകയാണെന്നും കടം തീർക്കാൻ കാർപോലും വിൽക്കേണ്ടി വന്ന അവസ്ഥയിലാണെന്നും യാസർ പറഞ്ഞു. മൂന്ന് വർഷത്തോളം കൂട്ടുകച്ചവടക്കാരൻ എന്ന നിലയിൽ പ്രവർത്തിക്കുകയും സ്ഥാപനം നല്ല രീതിയിൽ മുന്നോട്ട് പോയപ്പോൾ കടയുടെ നടത്തിപ്പ് ചുമതല സുനിലാബിന് കൈമാറുകയായിരുന്നു. എന്നാൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് യാസർ ഒപ്പിട്ട പോസ്റ്റ് ഡേറ്റ് ചെക്ക് ആണ് നൽകിയിരുന്നത്.
ഇത് ഒഴിവാക്കാൻ കമ്പനി ഡബ്ലിയു.എൽ.എൽ രജിസ്ട്രേഷനിലേക്ക് മാറ്റണമെന്ന ആവശ്യം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് സുനിലാബ് നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും യാസിർ പറഞ്ഞു. അടുത്തിടെ ഒരു ചെക്ക് മടങ്ങിയതിനെ തുടർന്ന് താൻ ഒപ്പിട്ട് നൽകിയ എല്ലാ ചെക്കുകളും തിരികെ നൽകാൻ സുനിലാബിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്യാതെ ഒരാഴ്ചക്കുള്ളിൽ സുനിലാബ് നാട്ടിലേക്ക് പോയെന്നാണ് അറിയാൻ കഴിഞ്ഞത്.
തുടർന്ന് സംശയം തോന്നി സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോഴാണ്, ചെക്കുകൾ നൽകി വിവിധ സ്ഥാപനങ്ങളിൽ നിന്നും 47000 ദിനാറിനുള്ള സാധനങ്ങൾ വാങ്ങി സുനിലാബ് കരിഞ്ചന്തയിൽ മറിച്ച് വിറ്റതായി വ്യക്തമായതത്രെ. സുനിലാബ് പോകുന്നതിന്മുമ്പ് അടുത്ത കടയിൽനിന്ന് 5000 ദിനാറിെൻറ കേബിളുകൾ ചെക്ക് നൽകി വാങ്ങി മറിച്ചുവിറ്റതായും അറിയാൻ കഴിഞ്ഞു. ഷോപ്പിലെ സാധനങ്ങളിൽ വിലപിടിപ്പുള്ളയും ഒപ്പം സി.സി ടി.വിയുടെ റിക്കോർഡർ ഉൾപ്പെടെയുള്ളവയും കൊണ്ടുപോയതായും യാസിർ ആരോപിച്ചു. സുനിലാബ് മുങ്ങിയതോടെ ഇയാളെ യാസിറിന് പരിചയപ്പെടുത്തിക്കൊടുത്ത കോഴിക്കോട് സ്വദേശിയായ പ്രവാസി ഉൾപ്പെെട വിഷമവൃത്തത്തിലാണ്. നാട്ടിൽനിന്നും സുനിലാബ് മറ്റൊരു ഗൾഫ് രാജ്യത്തിലേക്ക് പോയതായും സൂചന ഉണ്ടെന്നും വാർത്താസമ്മേളനത്തിൽ പെങ്കടുത്തവർ പറഞ്ഞു. വാർത്താസേമ്മളനത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റി ഫണ്ട് (െഎ.സി.ആർ.എഫ്) അംഗം ചെമ്പൻ ജമാൽ, നൂറുദ്ദീൻ ഖാദർ, അഷ്റഫ് എന്നിവരും പെങ്കടുത്തു.
അതേസമയം ബഹ്റൈൻ സ്വദേശിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സുനിലാബിെൻറ നാട്ടിലെ അടുത്ത ബന്ധു ‘മാധ്യമം’ വടകര ലേഖകനോട് േഫാണിൽ പറഞ്ഞു. ഒരുമാസം മുമ്പാണ് ബഹ്റൈനിൽനിന്ന് സുനിലാബ് നാട്ടിൽ വന്നതെന്നും അദ്ദേഹം ഇപ്പോൾ തൊഴിൽ നേടി മറ്റൊരു സ്ഥലത്താണെന്നും ബന്ധു പറഞ്ഞു. സുനിലാബ് ബഹ്റൈനിൽ നേരിട്ട് യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ നടത്തിയിട്ടില്ലെന്നും പാർട്ണർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു എന്നതാണ് തങ്ങൾക്കറിയാവുന്ന വിവരം എന്നും ബന്ധു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.