2011 മേയ് നാലിനാണ് ഞങ്ങൾ മെഡിറ്ററേനിയൻ കടലിെൻറ താരാട്ട് കേട്ട് കഴിയുന്ന ജോർദാനിലേക്ക് പോയത്. ലോകാത ്ഭുതങ്ങളിലൊന്നായ പെട്ര (അറബിയിൽ ‘ബത്റ’), പ്രശസ്തമായ ചാവുകടൽ, ബൈബിളിലും ഖുർആനിലും പരാമർശങ്ങളുള്ള ‘ജോർദാൻ നദി, പിന്നെ നൂറുകണക്കിന് മ്യൂസിയങ്ങൾ. ഒാരോരുത്തർക്കും അവരുടേതായ കാരണങ്ങളും പരിഗണനകളുമുണ്ടായിരുന്നു ഇൗ യാത്രയിൽ. അതിന് നിമിത്തമായതാകെട്ട ടോസ്റ്റ് മാസ്റ്റേഴ്സ് മിഡിൽഇൗസ്റ്റ് കോൺഫറൻസും. ബഹ്റൈനിൽനിന്ന് ഏതാണ്ട് 40 പേരാണ് ജോർദാനിലേക്ക് പുറപ്പെട്ടത്. അധികവും ബഹ്റൈനികൾ. പിന്നെ ശ്രീലങ്ക മുതൽ തുണീഷ്യവരെയുള്ള പത്തിലധികം രാജ്യക്കാരും. യു.എ.ഇ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽനിന്നായി കുറച്ച് മലയാളികൾ വേറെയും.
തലസ്ഥാനമായ അമ്മാനിൽ രാവിലെ എത്തിയ ഞങ്ങൾ ഒട്ടും സമയം കളയാതെ സ്ഥല സന്ദർശനം ആരംഭിച്ചു.
ബഹ്റൈനിൽ സാമാന്യം ചൂടേറിയ മേയ് മാസത്തിൽ ജോർദാനിലെ സ്ഥിതി വ്യത്യസ്ഥമായിരുന്നു. 20 ഡിഗ്രിക്കും താഴെയായിരുന്നു അവിടെ താപനില. കൂടുതൽ സമയം കറങ്ങുവാനും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാനും അത് ഞങ്ങൾക്ക് ആവേശമേകി. വിമാനത്താവളം മുതൽ ഞങ്ങൾ ശ്രദ്ധിച്ചത് പച്ചപ്പ് നിറഞ്ഞ കുന്നുകളും കൃഷിയിടങ്ങളുമായിരുന്നു. കേരളത്തിൽനിന്ന് ഉൗട്ടിയിലേക്ക് പോയ പ്രതീതി. ആദ്യദിനം തന്നെ ചാവുകടലിലേക്ക് വെച്ചുപിടിച്ചു. ഉപ്പിനിത്ര ഉപ്പുരസമോ എന്ന് തീർച്ചയായും അത്ഭുതപ്പെട്ടുപോയി. സാന്ദ്രത വളരെ ഉയർന്നതിനാൽ സാധാരണ രീതിയിൽ വെള്ളത്തിലെ പൊങ്ങിക്കിടക്കാമെന്നതാണ് ചാവുകടലിെൻറ പ്രത്യേകത. ശരീരത്തിൽ പറ്റിപിടിച്ച കിലോക്കണക്കിന് ഉപ്പ് കഴുകികളയാൻ ഏറെ സമയം തൊട്ടടുത്ത ഹോട്ടലിലെ ബാത്റൂമിൽ ചെലവിടേണ്ടിവന്നു.ആയിരകണക്കിന് വർഷത്തെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന മ്യൂസിയങ്ങളാണ് ജോർദാനിൽ എന്നെ ആകർഷിച്ചത്. ചരിത്രത്തോട് ഇത്രമാത്രം നീതികാണിക്കുന്ന അവർ പക്ഷേ കുറഞ്ഞ സുരക്ഷ മാത്രമേ മ്യൂസിയങ്ങൾക്ക് കൊടുക്കുന്നുള്ളൂ എന്നതും അത്ഭുതപ്പെടുത്തി.
2500 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതെന്ന് പറയുന്ന ലോകാത്ഭുതങ്ങളിലൊന്നായ പെട്രയാണ് അവസാനമായി കാണാൻ ഞാനും മറ്റ് നാലുപേരും തെരഞ്ഞെടുത്തത്. റോഡ് വർണത്തിലുള്ള അനേകം മലകൾ തുരന്ന് പണിതെടുത്ത വിശാലമായ നഗരം,ആധുനിക എൻജിനീയറിംഗ് വൈദഗ്ധ്യത്തെ ശരിക്കും കളിയാക്കുന്നുണ്ട്.
ദ ട്രഷറി എന്ന പേരിലറിയപ്പെടുന്ന മുഖ്യ ആകർഷണം ഫറോവയുടെ കാലത്ത് മലതുരന്ന് കൊത്തിയെടുത്തതാണെന്നും ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ‘ഖസാന’ എന്ന് അറബിയിൽ വിളിക്കുന്ന ഇൗ സൗധം കൂടാതെ അനേഹം ഗുഹാ ക്ഷേത്രങ്ങളും ഗുഹാ മാളികകളും സമയമെടുത്ത് ഞങ്ങൾ കണ്ടു. ഒരു കാലത്ത് മഴക്കാലത്ത് വെള്ളം നിറഞ്ഞുകിടന്ന സ്ഥലം മഴവെള്ള സംഭരണികൾ ഫലപ്രദമായി നിർമിച്ചും അഴുക്കുചാൽ സംവിധാനവും ഉണ്ടാക്കിയ കഥ ലോകാത്ഭുതമാവാതിരിക്കാൻ തരമില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.