മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശം പരിഗണിച്ച് യു.എൻ ഏപ്രിൽ അഞ്ച് ലോക മന:സാക്ഷി ദിനമായി ആചരിക്കാനുള്ള തീരുമാനത്തെ തുടർന്ന്, പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും അഭിനന്ദന പ്രവാഹം. പരസ്പര സഹകരണത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും പാതയൊരുക്കാൻ പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഏപ്രിൽ അഞ്ച് പ്രത്യേക ദിനമാക്കി യു.എന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്മേലുള്ള യു.എൻ തീരുമാനം ബഹ്റൈെൻറയും പ്രധാനമന്ത്രിയുടെയും യശസ്സുയര്‍ത്താന്‍ കാരണമാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടിരുന്നു. ഒരുമ, സ്നേഹം, സമാധാനം, സഹവര്‍ത്തിത്വം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാന്‍ സമൂഹത്തിന് സാധിക്കണമെന്ന സന്ദേശമാണ് പ്രസ്തുത ദിനാചരണം വിളംബരം ചെയ്യുന്നതെന്നും മന്ത്രിസഭായോഗം വ്യക്തമാക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിക്കപ്പെട്ടത് രാജ്യത്തിെൻറ ലോക ചരിത്രത്തിൽ ഇടംപിടിച്ച സംഭവമാണെന്നും ആഗോള നിരീക്ഷകർ അടയാളപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.