മനാമ: സർക്കാർ ജീവനക്കാർ ഒപ്പിട്ട ഒരു കത്ത് പ്രചരിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിെൻറ ഭാഗമായി, സിവിൽ സർവീസ് കൗൺസിൽ ഏഴ് ഗവൺമെൻറ് ജീവനക്കാരെ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും സിവിൽ സർവീസ് കൗൺസിൽ ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിെൻറ ഭാഗമായായിരുന്നു ഇൗ സംഭവത്തിലുള്ള അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ജീവനക്കാരായ ഏഴുപേരാണ് സസ്പെൻറ് ചെയ്യപ്പെട്ടവർ.
ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചതായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് നടപടി. അഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ അവലോകനത്തെ തുടർന്നാണ് തീരുമാനമുണ്ടായത്. അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ സിവിൽ സർവീസ് നിയമ വ്യവസ്ഥകൾക്കനുസൃതമായി അച്ചടക്ക സമിതികൾ രൂപീകരിക്കാനും സിവിൽ സർവീസ് കൗൺസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.