????? ?????????? ????????? ????????????????

‘മൂല്ല്യം ശക്തിപ്പെടുത്താൻ ദേശീയ പദ്ധതി വഴിയൊരുക്കും’

മനാമ: ദേശീയതയുടെ മൂല്ല്യംശക്തിപ്പെടുത്തുന്നതിനും രാജ്യത്തിെൻറ സ്വത്യത്തിനെ മുന്നോട്ടുക്കൊണ്ടുേപാകു ന്നതിനുമായി, ദേശീയ പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട് രണ്ടാമത് യോഗത്തിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിദ്യാഭ്യാസ, തൊഴിൽ സാമൂഹിക^വികസന, ആരോഗ്യ, ഇൻഫർമേഷ ൻ, യുവജന^കായിക മന്ത്രിമാരും സംബന്ധിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ സമഗ്രദർശനങ്ങളുടെ ഫലമായാണ്, രാജ്യത്തിെൻറ പ്രയാണത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ പദ്ധതി വരുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തെയും പൗരന്മാരെയും സേവിക്കുന്നതിനുള്ള സമിതിയുടെ ലക്ഷ്യങ്ങൾ, ദൗത്യങ്ങൾ, ഉത്തരവാദിത്തം എന്നിവക്കായി സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിെൻറ പുരോഗതിയെക്കുറിച്ചും ഫലത്തെക്കുറിച്ചും എക്സിക്യൂട്ടീവ് ഓഫീസിലെ യോഗതീരുമാനങ്ങളെക്കുറിച്ചും യോഗത്തിൽ വിവരിക്കപ്പെട്ടു. ചില പുതിയ സംരംഭങ്ങൾ അവതരിപ്പിച്ചതായും ഇതിൽ 89 എണ്ണം നിർദേശിക്കപ്പെട്ടതായും 60 എണ്ണം പ്രയോഗത്തിലായതായും വിശദീകരിച്ചു. സാമൂഹിക പങ്കാളിത്തം എന്ന ആശയത്തിൽ, ഇൻഫർമേഷൻ മന്ത്രാലയത്തിെൻറയും നാഷണൽ കമ്യൂണിക്കേഷൻ സെൻററിെൻറയും സഹകരണത്തോടെ, സ്വകാര്യ സംഘടനകളുമായി ആശയ വിനിമയം നടത്താനായി ഒരു മാധ്യമ പദ്ധതി രൂപകൽപ്പന രൂപകൽപ്പന ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം കോടതിയുടെ ജനറൽ ഡയറക്ടേറ്റിലെ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടേറ്റിെൻറ സഹകരണത്തോടെ, എക്സിക്യൂട്ടീവ് ഒാഫീസിൽ 18 മന്ത്രാലയങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് സംരംഭങ്ങൾ നടപ്പിലാക്കുന്നതിെൻറ ഭാഗമായി ഇ-സിസ്റ്റം ഉപയോഗിക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകി.

പദ്ധതി നടപ്പാക്കുന്നതിനോട് ബൃഹത്തായ പ്രതികരണങ്ങളാണുള്ളത്. ദേശീയ പദ്ധതി തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുകയാണെന്നാണ് വിലയിരുത്തൽ,വികസനം, വെല്ലുവിളികളെ നേരിടാനുള്ള വ്യക്തമായ കാഴ്ചപ്പാടെയുള്ള വിലയിരുത്തൽ, ദേശീയ വ്യക്തിത്വത്തെ സംരക്ഷിക്കാനും ആന്തരിക കരുത്ത് വർധിപ്പിക്കാനുമുള്ള കഴിവ് എന്നിവ കൈവരിക്കുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു. ജനത ശക്തമായ െഎക്യത്തോടെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുകയാണ്. ഹമദ് രാജാവിെൻറ ഇൗ പരിഷ്ക്കരണ പദ്ധതിയെ ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുകയാണ്. ബഹ്റൈനെ സുരക്ഷിതമായ ഭാവിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ജനങ്ങളുടെ അഭിമാനം സംരക്ഷിക്കാനുമുള്ള മാതൃക കൂടിയാണിത്. ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.