മനാമ: കേരളം രണ്ടാം പ്രളയദു:ഖത്തിൽ മുങ്ങവെ, ബഹ്റൈനിലെ പ്രവാസി മലയാളികൾ അതിെൻറ നീറ്റലിലാണ്. വീട്ടുകാരെയും നാട്ടുകാരെയും ഇടതടവില്ലാതെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയാണ് പ്രവാസി മലയാളികൾ. കനത്ത നാശനഷ്ടങ്ങൾക്ക് ഇരയായ വയനാട്,കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലെ പ്രവാസികൾ കൂടുതൽ നൊമ്പരത്തിലാണ്. പലരുടെയും വീട്ടുകാരോ ബന്ധുക്കളോ നാട്ടുകാരോ പ്രളയത്തിെൻറ കെടുതികൾ അനുഭവിക്കുന്നുണ്ട്. ബലിപെരുന്നാൾ ആഘോഷിക്കാനായി തയ്യാറെടുത്തിരുന്ന പലരും ഇപ്പോൾ ആഘോഷത്തിെൻറ മാനസികാവസ്ഥയിലല്ല. മഴയുടെ തോത് കുറയാനും ജലനിരപ്പുയർന്ന മേഖലകളിൽനിന്ന് വെള്ളം ഇറങ്ങാനും നാശനഷ്ടങ്ങളുടെ തോത് കുറയാനുമായി എല്ലാവരും പ്രാർഥനയിലാണ്.
പ്രളയം പ്രത്യക്ഷമായി ബാധിച്ചില്ലാത്ത സ്ഥലങ്ങളിലെ പ്രവാസികളും മറ്റ് സ്ഥലങ്ങളിലെ ദുരിത വാർത്തകൾ കേട്ട് വിഷമത്തിലാണ്. അതിനിടെ പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ സഹായ പ്രവർത്തനങ്ങളിൽ വ്യാപകമായി പങ്കാളികളാകുന്നുണ്ട്. അതിനൊപ്പം വരുംദിവസങ്ങളിൽ നാട്ടിലേക്ക് കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. നാട്ടിലുള്ള പ്രവാസികൾ അതാത് മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുമുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിൽ സാമൂഹിക പ്രവർത്തകരുടെ യോഗം നടന്നു. പ്രളയവുമായി ബന്ധപ്പെട്ട വിഷയങ്ങളുള്ള പ്രവാസികൾക്ക് സമാജത്തിൽ റിപ്പോർട്ട് ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.