ബഹ്റൈനിലെ വനിതാ തടവുകാരിൽ ഭൂരിപക്ഷവും വിദേശികൾ

മനാമ: ബഹ്റൈനിലെ ജയിലിൽ കഴിയുന്ന ആകെ വനിതകളിൽ 75 ശതമാനവും വിദേശികളാണെന്ന് വെളിപ്പെടുത്തൽ. തടവുകാരുടെ അവകാശ ക മ്മീഷ(പി.ഡി.ആർ.സി)െൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തതാണ് ഇക്കാര് യം. ജയിലിലെ വനിതാ തടവുകാരിൽ സ്വദേശികളുടെ എണ്ണം 29 ആണ്. വിദേശി വനിതകളുടെ എണ്ണം 87 ഉം. വനിത തടവുകാരിൽ 110 പേർ സിവിൽ ക്രിമിനൽ കേസുകളിൽ പ്രതികളാക്കപ്പെട്ടവരാണ്. ആറുപേർ തീവ്രവാദ കേസുകളുമായി ബന്ധമുള്ളവരും. കഴിഞ്ഞ ഫെബ്രുവരി 18,19 തിയ്യതികളിലായിരുന്നു കമ്മീഷൻ ജയിലിൽ സന്ദർശനം നടത്തിയത്. കുറ്റകൃത്യത്തിെൻറ സ്വഭാവം, ശിക്ഷയുടെ ദൈർഘ്യം, പ്രായപരിധി എന്നിവ അടിസ്ഥാനമാക്കിയാണ് തടവുകാർക്ക് സെല്ലുകൾ അനുവദിച്ചിരിക്കുന്നത്.

തടവുകാർക്കായി മന:ശാസ്ത്ര കൗൺസിലിംങും മതപ്രഭാഷണങ്ങളും നടത്താറുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിനുള്ളിൽ ഭക്ഷണം വിളമ്പുന്നത്, പുനരവധിവാസ പ്രവർത്തനങ്ങൾ, തുന്നൽ, എംബ്രോയ്ഡറി, കംപ്യൂട്ടർ കോഴ്സുകൾ എന്നിവയും പി.ഡി.ആർ.സി പരിശോധിച്ചു. ശിക്ഷാകാലാവധിക്കുശേഷം പുറത്തെത്തുന്നവർക്ക് സമൂഹത്തിൽ പുനരധിവാസത്തിന് ഇത്തരം പരിശീലന പദ്ധതികൾ സഹായകമാകുന്നുണ്ടെന്നും എന്നാൽ ജയിലിലെ പരിശീലനത്തിന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്നും അന്വേഷണ റിേപ്പാർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിൽ പ്രവാസി തടവുകാർക്ക് വിവർത്തകരുടെ അഭാവം പോലുള്ള കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ വിദേശ എംബസികൾ അവരുടെ രാജ്യക്കാരായ തടവുകാർക്ക് വിവർത്തകരുടെ സേവനം ഏർപ്പെടുത്തുന്നുണ്ട്.

ജയിൽ അധികൃതരും ജീവനക്കാരും ഇംഗ്ലീഷ്, അറബികൾ ഉപയോഗിക്കുന്നത് വനിതാ തടവുകാർക്ക് സഹായകമാകുന്നുണ്ട്. കൂടാതെ തടവുകാർക്ക് അവരുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യവും ചെയ്ത് നൽകുന്നുണ്ട്. വനിതാ തടവുകാർക്ക് എം.പി 3 പ്ലെ ചെയ്ത് കേൾക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി 160 വനിതാ തടവുകാർക്ക് സൗകര്യമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. അമ്മക്കും കുഞ്ഞിനും പ്രത്യേക സെല്ലുകൾ അനുവദിച്ചിരിക്കുന്നതായും ശുചീകരിച്ച് വൃത്തിയുള്ള കിടക്കകളാണ് ഇവിടെയുള്ളതെന്നും കുട്ടിയുടെ സൗകര്യങ്ങൾക്ക് അനുസരിച്ചുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതായും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.