മനാമ: ബഹ്റൈനിലും സൂര്യഗ്രഹണം ദൃശ്യമായി. ഗ്രഹണം മതിയായ സുരക്ഷാ സൗകര്യത്തോടെ കാണാൻ ബഹ്റൈൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ റോയൽ പൊലീസ് അക്കാദമിയിൽ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. ആളുകൾ ഗ്രഹണസമയത്ത് നേരിട്ട് സൂര്യനെ നോക്കരുതെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് ഉണ്ടാകുന്ന രശ്മികൾ അന്ധതക്കുവരെ കാരണമാകും എന്നതിനാലാണ് അധികൃതർ കർശനമായ ബോധവത്ക്കരണം നൽകിയിരുന്നത്. കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ബഹ്റൈനിൽ ദൃശ്യമായ ഏറ്റവും വലിയ സൂര്യഗ്രഹണമാണിതെന്നും ജ്യോതിശാസ്ത്രജ്ഞർ വ്യക്തമാക്കി.ആയിരങ്ങൾ ഗ്രഹണം കാണാൻ എത്തിയിരുന്നു. രാവിലെ 6.20 മുതൽ 7.59വരെ ഗ്രഹണം നീണ്ടു. മസ്ജിദുകളിൽ ഗ്രഹണസമയത്ത് പ്രത്യേക നമസ്കാരവും ന
ടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.