ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനം

ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബറിൽ

മനാമ: ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ നടക്കും. ഡയബറ്റിസ് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കോൺഫറൻസിൽ പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം.

സമഗ്ര ആരോഗ്യ പരിപാലന സംവിധാനത്തിന്‍റെ ഭാഗമായി ഈ മേഖലയിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ലോൽവ ഷുവൈറ്റർ പറഞ്ഞു.

2023ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പ്രമേഹ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 24ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഗവൺമെൻറ് ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ. മറിയം അൽ ജലഹമ പറഞ്ഞു. ഔട്ട്പേഷ്യൻറ് ചികിത്സകളിൽ 48ശതമാനം സ്ത്രീകളാണ്. കൂടാതെ, ഗർഭകാല പരിചരണം സ്വീകരിക്കുന്ന 14ശതമാനം സ്ത്രീകൾക്കും പ്രമേഹം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - Bahrain Diabetes and Obesity Conference in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.