മനാമ: ബഹ്റൈൻ -ഇറാഖ് ഗൾഫ് എയർ സർവിസ് ജൂൺ ഒന്നുമുതൽ തുടങ്ങുമെന്ന് ഗൾഫ് എയർ അറിയിച്ചു. ബാഗ്ദാദിലേക്ക് ആഴ്ചയിൽ നാല് സർവിസും നജാഫിലേക്ക് പ്രതിദിന സർവിസും നടത്തും. ബാഗ്ദാദ് സർവിസ് ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.40 ന് ബഹ്റൈനിൽനിന്ന് പുറപ്പെടും. നജാഫ് സർവിസ് രാവിലെ 10.25ന് ബഹ്റൈനിൽ നിന്ന് പുറപ്പെടും. ഫ്ലൈറ്റുകൾ ജൂൺ 1ന് ആരംഭിക്കും. ഗൾഫ് എയറിന്റെ ഇറാഖിലേക്കുള്ള ആദ്യ വിമാനം 1974ലാണ് ആരംഭിച്ചത്. ഇറാഖി നഗരങ്ങളായ ബാഗ്ദാദ്, നജാഫ്, എർബിൽ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തിയിരുന്നു. 2020ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവെച്ചത്. ഇറാഖിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നത് സ്വാഗതാർഹമാണെന്നും എയർലൈൻ നെറ്റ്വർക്ക് വിപുലീകരണത്തിന് ഇത് സഹായകമാണെന്നും ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ സായിദ് അൽസയാനി പറഞ്ഞു. മറ്റ് രാജ്യങ്ങൾക്കും കണക്ടിവിറ്റിക്ക് ബഹ്റൈൻ ഇറാഖ് സർവിസ് പ്രയോജനപ്രദമാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.