ഭാസ്കരൻ സാമൂഹിക പ്രവർത്തകർക്കൊപ്പം
മനാമ: പക്ഷാഘാതത്തെത്തുടർന്ന് ജീവിതം ദുരിതത്തിലായ മലയാളി ഇന്ന് നാട്ടിലേക്ക്. തുടർ ചികിത്സക്കുവേണ്ട സാമ്പത്തിക ഭാരം ഒാർത്തുള്ള ആശങ്കയോടെയാണ് വടകര കണ്ണൂക്കര സ്വദേശിയായ ഭാസ്കരൻ (52) വിമാനം കയറുന്നത്. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനായിരുന്ന ഇദ്ദേഹത്തിന് ജൂലൈ ആറിനാണ് പക്ഷാഘാതമുണ്ടായത്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി. ഇതിനിടെ, കോവിഡും വന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ചികിത്സക്കുശേഷം ഇപ്പോൾ നോർക്കയുടെ കീഴിൽ അൽ നമൽ ഗ്രൂപ് നൽകിയ സൗജന്യ താമസ സ്ഥലത്താണ് കഴിയുന്നത്.
സുഹൃത്തുക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് ഇതുവരെ ജീവിതം മുന്നോട്ടുപോയത്. ഫിസിയോതെറപ്പിയിലൂടെ ഇപ്പോൾ കൈകാലുകൾ ചെറുതായി ചലിപ്പിക്കാമെന്നായിട്ടുണ്ട്. നാട്ടിൽ വിദഗ്ധ ചികിത്സയിലൂടെയേ കാര്യമായ പുരോഗതി കൈവരിക്കാനാകൂ. സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് നൽകിയ വീൽചെയറിലാണ് ഭാസ്കരൻ ഇന്ന് വിമാനത്തിൽ യാത്ര ചെയ്യുന്നത്.
സ്വന്തമായി വീടില്ലാത്ത ഇദ്ദേഹത്തിെൻറ കുടുംബം ഭാര്യവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഭാസ്കരെൻറ കുടുംബത്തെ സഹായിക്കുന്നതിനും ചികിത്സക്കുമായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഡോ. പി.വി ചെറിയാൻ, കെ.ടി സലിം, ബഷീർ എം.കെ, ശ്രീജിത്ത് ഒഞ്ചിയം എന്നിവരാണ് രക്ഷാധികാരികൾ. കൂടുതൽ വിവരങ്ങൾക്ക് അംഗങ്ങളായ മനോജ് വടകര (3828 0018), ഫൈസൽ പാട്ടാണ്ടി (3936 3985), മനോജ് മാഹി (3978 7454), അഷ്കർ പൂഴിത്തല (3395 0796) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.