2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കിടെ എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റി അംഗങ്ങൾ
മനാമ: 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കായി സംയുക്തയോഗം ചേർന്ന് എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റികൾ. പ്രതിനിധി കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വാറ്റ് നികുതി നിലനിർത്തുക, സിൻ ടാക്സ് (പാപനികുതി) വർധിപ്പിക്കുക തുടങ്ങി വരാനിരിക്കുന്ന ബജറ്റിൽ പരിഗണിക്കുന്ന എട്ട് പ്രധാന തീരുമാനങ്ങളിലാണ് യോഗം സമവായത്തിലെത്തിയത്. ബഹ്റൈൻ സാമ്പത്തിക സ്ഥിരത കൈവരിക്കാനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ഈ ബജറ്റിൽ ഉൾക്കൊള്ളുന്നുണ്ട്.
50,000 പുതിയ വീടുകൾ നിർമിച്ച് ഭവന പദ്ധതി ത്വരിതപ്പെടുത്താനും വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾ മെച്ചപ്പെടുത്താനുമുള്ള ഹമദ് രാജാവിന്റെ നിർദേശങ്ങളെ യോഗത്തിൽ സ്പീക്കർ പ്രശംസിച്ചു. ദേശീയ താൽപര്യങ്ങൾ നിറവേറ്റുന്നതിനും മികച്ച സഹകരണത്തിനുമുള്ള നിയമനിർമാണ അതോറിറ്റികളുടെ പിന്തുണക്ക് ശൈഖ് സൽമാൻ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.