പ്രതീകാത്മക ചിത്രം
മനാമ: സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി അയച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ഓരോ കുറ്റത്തിനും 1,000 ദീനാർവരെ പിഴ ചുമത്താനാണ് നിയമം ശിപാർശ ചെയ്യുന്നത്. മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ ബൗദ്ധിക സ്വത്ത് ലംഘിക്കുകയോ ലൈസൻസില്ലാത്തതോ നിയമവിരുദ്ധമോ ആയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയോ കുട്ടികളെ ചൂഷണം ചെയ്യുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ്, എന്നിവയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. 500 ദീനാർ വരെ പിഴയും ചുമത്തും. ഇൻഫർമേഷൻ മന്ത്രിയാണ് ഇത് നിശ്ചയിക്കുന്നത്. ലാഭേച്ഛയില്ലാത്ത, ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമാണ് നിയമം ലക്ഷ്യമിടുന്നത്. ഓൺലൈൻ വിതരണക്കാരും സേവന ദാതാക്കളും വിൽപനക്കാരും നടത്തുന്ന അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതി ലഭിച്ചിരുന്നു. വ്യാജമായ അവകാശവാദങ്ങൾ നിരത്തി അംഗീകാരമില്ലാത്ത മരുന്നുകൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകി വിൽക്കുന്നത് വ്യാപക പരാതിക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.