ബഹ്റൈനിൽ മരിച്ചയാളുടെ സ്വത്തുവകകൾ അനന്തരാവകാശിക്ക് ലഭിക്കണമെങ്കിൽ

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം

?ഇവിടെ ബിസിനസ് നടത്തുകയായിരുന്ന എന്റെ സ്നേഹിതൻ മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകൾ, ബാങ്കിലുള്ള പണം, കമ്പനിയുടെ ഷെയർ എന്നിവ ലഭിക്കാൻ അനന്തരാവകാശികൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. ഇവിടെ അതിനുള്ള നടപടികളെന്തെല്ലാമാണ്- ഒരു വായനക്കാരൻ

• ആദ്യമായി നാട്ടിൽ മരണം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കുടുംബം താമസിക്കുന്ന സ്ഥലമുൾപ്പെടുന്ന തദ്ദേശ സ്ഥാപനത്തിലാണ് മരണം രജിസ്റ്റർ ചെയ്യേണ്ടത്. ഇവിടെനിന്ന് ലഭിച്ച ഡെത്ത് സർട്ടിഫിക്കറ്റ്, എംബസി സർട്ടിഫിക്കറ്റ്, നാട്ടിൽ സംസ്കാരം നടത്തിയ സർട്ടിഫിക്കറ്റ് എന്നിവ അതിനായി ഹാജരാക്കണം.

ഇവിടെനിന്ന് ലഭിച്ച ഡെത്ത് സർട്ടിഫിക്കറ്റ്, ഇവിടത്തെ വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അപ്പോസ്റ്റിൽ ചെയ്ത് വേണം കൊണ്ടുപോകാൻ. മരണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നീട് വില്ലേജ് ഓഫിസിൽ, അനന്തരാവകാശികൾ ആരെല്ലാമാണെന്ന് തെളിയിക്കുന്ന ലീഗൽ ഹെയർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണം.

ഇത് നൽകുന്നത് നാട്ടിൽ തഹസിൽദാരാണ്. ഇത് ലഭിക്കുന്നതിന് രണ്ടുമൂന്നുമാസം സമയമെടുക്കും. കാരണം, നാട്ടിലെ ഔദ്യോഗിക ഗസറ്റിൽ നോട്ടീസ് പ്രസിദ്ധീകരിക്കണം. അത് കഴിഞ്ഞാൽ മാത്രമേ ലഭിക്കുകയുള്ളൂ.

ഈ സർട്ടിഫിക്കറ്റ് ഇവിടെ സ്വീകരിക്കണമെങ്കിൽ നാട്ടിൽനിന്നും അപ്പോസ്റ്റിൽ ചെയ്ത് കൊണ്ടുവരണം. വലിയ നഗരങ്ങളിൽ ഈ രേഖ കോടതി മുഖേന മാത്രമേ ലഭിക്കുകയുള്ളൂ. അതിന് സക്സഷൻ സർട്ടിഫിക്കറ്റ് എന്നാണ് പറയുന്നത്. വിൽപത്രം ഉണ്ടെങ്കിൽ അത് കോടതി മുഖേന പ്രൊബേറ്റ് ചെയ്യണം. ഇവയെല്ലാം ലഭിച്ചശേഷം ഈ രേഖ അപോസ്റ്റിൽ ചെയ്യണം.

അതുപോലെ ഇവിടെ ഒരു ബഹ്റൈനി അഭിഭാഷകനെ നിയമിക്കണം. ആ പവർ ഓഫ് അറ്റോണിയും അപോസ്റ്റിൽ ചെയ്യണം. ഈ രേഖകളെല്ലാം അറബി ഭാഷയിലേക്ക് തർജമ ചെയ്യുകയും വേണം. അനന്തരാവകാശികൾ എല്ലാവരും കൂടി ഒരു പവർ ഓഫ് അറ്റോണിയോ, വേറെ വേറെ പവർ ഓഫ് അറ്റോണിയോ നൽകാം.

അതുപോലെ എല്ലാ അനന്തരാവകാശികളും ചേർന്ന് ഇവിടെയുള്ള വസ്തുവകകൾ എല്ലാം ഒരു അനന്തരാവകാശിക്ക് നൽകാനുള്ള ഒരു രേഖയും സാധിക്കുമെങ്കിൽ ശരിയാക്കണം. ഇത് ഇവിടെ കാര്യങ്ങൾ എളുപ്പത്തിൽ കോടതി മുഖേന ചെയ്യാനാണ്. അല്ലെങ്കിൽ ഓരോ അനന്തരാവകാശികൾക്കും നിയമപ്രകാരം എത്ര ഷെയർ ലഭിക്കുമെന്നതിന്റെ രേഖ നൽകേണ്ടതുണ്ട്. ഇതിന് ഇന്ത്യൻ നിയമത്തിന്റെ കോപ്പി അറബിയിൽ തർജമ ചെയ്ത് നൽകിയാൽ മതി.

ഈ രേഖകൾ എല്ലാം ശരിയായാൽ പിന്നെ ഇവിടെ ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന കോടതിയിൽ ഒരു അപേക്ഷ നൽകണം. കോടതി നടപടി പൂർത്തിയാക്കി, ഉത്തരവ് ലഭിച്ചാൽ ഇവിടത്തെ വസ്തുവകകൾ അനന്തരാവകാശികൾക്ക് ലഭിക്കും.

Tags:    
News Summary - Deceased's property available to heirs in Bahrain-instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.