മനാമ: നിലമ്പൂർ സ്വദേശിയായ ബഹ്റൈൻ പ്രവാസി ഷിബിൻ കഴിഞ്ഞ ദിവസം രാത്രി മുഴുവൻ പ്രാർഥനയിലായിരുന്നു. നിലമ്പൂർ ച ക്കാലക്കുത്ത് കുടുംബ വീട്ടിൽ തെൻറ ഉറ്റവർക്ക് എന്തുസംഭവിച്ച് എന്നറിയാതെ ‘തീ തിന്ന നിമിഷങ്ങൾ’. തെൻറ വീട് ഉൾപ്പെടെയുള്ള മേഖല വെള്ളത്തിനടിയിലായി എന്ന വാർത്ത അറിഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾ, അനുജൻ എന്നിവരെക്കുറിച്ച് വിവരം ലഭിക്കാത്തതാണ് ഷിബിനെ ആശങ്കയിലാക്കിയത്.
എന്നാൽ ഇന്നലെ ഉച്ചക്കുശേഷം വീട്ടുകാരുടെ വിളി എത്തിയതോടെ ആശ്വാസമായി. എന്നാൽ അവർ അനുഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ വേദനയോടെ കേട്ടുനിൽക്കാനെ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. രാത്രി ഒമ്പതോടെയാണ് വീട്ടിേലക്ക് വെള്ളം ഇരച്ചെത്തിയത്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് വീട്ടുകാർ കോണിപ്പടിയുടെ മുകളിലേക്ക് കയറി നിലയുറപ്പിച്ചു. ഫോൺപോലും കൈയിലില്ലാതെ, കറൻറ് പോയതിനാൽ ഇരുട്ടത്ത് ദൈവത്തെ വിളിച്ച് നേരം വെളുപ്പിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഫയർഫോഴ്സ് എത്തി വീട്ടുകാരെ സാഹസികമായി രക്ഷിക്കുകയായിരുന്നു. വീട്ടുകാർ ഇപ്പോൾ ബന്ധുവീട്ടിൽ സുരക്ഷിതരാണെന്നും ഷിബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.