ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസിൽനിന്ന്
മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 20 ലധികം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. എംബസിയുടെ 24x7 ഹെൽപ് ലൈൻ മൊബൈൽ നമ്പറായ 39418071 ഉപയോഗിച്ച് ആൾമാറാട്ടം നടത്തി സ്വകാര്യ വിവരങ്ങൾ അഭ്യർഥിക്കുകയും പണം കൈമാറ്റം ആവശ്യപ്പെടുകയും ചെയ്ത് തട്ടിപ്പുകാർ നടത്തിയത് വ്യാജ കോളുകൾ സംബന്ധിച്ച് കമ്യൂണിറ്റി അംഗങ്ങൾക്ക് മുന്നറിയിപ്പു നൽകി. എംബസി ഉദ്യോഗസ്ഥർ ഈ നമ്പറിൽനിന്ന് ആരെയും വിളിക്കുന്നില്ല. എംബസി പരിസരത്തുനടന്ന യോഗ കർട്ടൻ റൈസർ പരിപാടിയിൽ 60ലധികം അംഗങ്ങൾ സജീവമായി പങ്കെടുത്ത കാര്യവും അറിയിച്ചു. നിരവധി വീട്ടുജോലിക്കാരുടെയും തൊഴിലാളികളുടെയും കേസുകൾ തീർപ്പാക്കിയതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാസഡർ അറിയിച്ചു. പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.