മനാമ: തൊഴിലന്വേഷകയുടെ ഇൻറർവ്യൂവുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതാന്വേഷണം പൂർത്തിയായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ജോലി ലഭിക്കുന്നതിന് പരിചിതമല്ലാത്ത അഭിമുഖം നടത്തിയതായാണ് തൊഴിലന്വേഷക വിഡിയോയിലൂടെ പറയുന്നത്. ബഹ്റൈൻ സമൂഹം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യവും സംസ്കാരവും ഒഴിവാക്കാൻ ഒരു സ്ഥാപനവും ശ്രമിക്കില്ലെന്നാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ഇതുസംബന്ധിച്ച് ഉന്നയിക്കുന്ന വിഡിയോയിലെ വിഷയങ്ങൾ ഓരോന്നായി അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. തൊഴിലുടമകളുമായി മന്ത്രാലയം നടത്തിയ കൂടിക്കാഴ്ചയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. തൊഴിൽ മന്ത്രാലയ വെബ്സൈറ്റ് വഴിയാണ് തൊഴിലന്വേഷക അപേക്ഷ നൽകിയത്. വിവിധ തൊഴിലന്വേഷകരോടൊപ്പം പരാതി ഉന്നയിച്ചവരെയും മന്ത്രാലയത്തിൽ തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് വിളിപ്പിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ ഷിഫ്റ്റ് ഡ്യൂട്ടിയാണുണ്ടാവുകയെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ 24 മണിക്കൂറും സ്ഥാപനത്തിലുണ്ടാകണമെന്നാണ് തൊഴിലന്വേഷക മനസ്സിലാക്കിയത്. കമ്പനി ശിരോവസ്ത്രം അഴിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് മറ്റൊരാരോപണം. എന്നാൽ ഇത്തരത്തിൽ ഒരു ആവശ്യവും സ്ഥാപനം ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവരുടെ തെറ്റിദ്ധാരണയായിരിക്കാം ഇത്തരമൊരു ആരോപണമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ഇവരുടെ തെറ്റിദ്ധാരണകൾ കമ്പനി ദൂരീകരിച്ചു കൊടുത്തതിനെത്തുടർന്ന് അടുത്താഴ്ച ജോലിക്ക് കയറാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 140 പേർക്ക് തൊഴിൽ നൽകിയ, മന്ത്രാലയത്തിെൻറ തൊഴിൽദാന പദ്ധതിയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.