യു.എസ് മറൈൻ ഫിഫ്ത്ത് ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ ചാൾസ് പ്രാഡ്ഫോർഡ് കൂപ്പറിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചപ്പോൾ

യു.എസ് മറൈൻ ഫിഫ്ത്ത് ഫ്ലീറ്റ് കമാൻഡറെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: യു.എസ് മറൈൻ ഫിഫ്ത്ത് ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ ചാൾസ് പ്രാഡ്ഫോർഡ് കൂപ്പറിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. ഔദ്യോഗിക ചുമതലയിൽ നിന്നും വിരമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

യു.എസും ബഹ്റൈനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും വരും നാളുകളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചാൾസ് വ്യക്തമാക്കി. അമേരിക്കയുമായുള്ള സൈനിക, പ്രതിരോധ മേഖലകളിലുള്ള സഹകരണം ബഹ്റൈന് ഏറെ കരുത്തുപകർന്നതായി ഹമദ് രാജാവ് വ്യക്തമാക്കി.

സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന് ചാൾസ് നടത്തിയ ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.

അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതം ഏറെ സന്തോഷവും സമാധാനവും കൈവരുന്നതാകട്ടെയെന്നും ആശംസിച്ചു.

സാഫിരിയ്യ പാലസിലായിരുന്നു കൂടിക്കാഴ്ച. 

Tags:    
News Summary - king Hamad welcomed US Marine Fifth Fleet Commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.