തൊഴിൽ കരാറും ഇൻഡെമ്നിറ്റിയും

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

?ഞാൻ ജോലി ചെയ്യുന്ന കമ്പനി എല്ലാ രണ്ട് വർഷം കഴിയുമ്പോഴും പുതിയ തൊഴിൽ കരാറിൽ ഒപ്പുവെക്കാൻ പറയുന്നു. രണ്ട് വർഷം കഴിയുമ്പോൾ രണ്ട് മാസത്തെ അവധിയുടെ ശമ്പളവും ഓരോ വർഷത്തേക്കും 15 ദിവസം വീതം ലീവിങ് ഇൻഡെമ്നിറ്റിയും നൽകുന്നുണ്ട്. ആ സമയത്തുള്ള തൊഴിൽ കരാറിെന്റ അടിസ്ഥാനത്തിൽ എത്രനാൾ ജോലി ചെയ്തോ അതിനുള്ള ഇൻഡെമ്നിറ്റി മാത്രമാണ് നൽകുന്നത്. ഇത് ശരിയാണോ? പിരിഞ്ഞുപോകുന്ന സമയത്തെ ശമ്പളത്തിെന്റ അടിസ്ഥാനത്തിൽ ജോലി തുടങ്ങിയതുമുതൽ പിരിയുന്ന സമയം വരെയുള്ള ഇൻഡെമ്നിറ്റി നൽകണമെന്ന് കേൾക്കുന്നു. എല്ലാ രണ്ട് വർഷം കൂടുമ്പോഴും ഇൻഡെമ്നിറ്റി നൽകുന്നതിനാൽ ബാക്കിയുള്ള കാലാവധിക്ക് മാത്രമേ ആനൂകൂല്യം നൽകാൻ കഴിയൂ എന്നാണ് കമ്പനി പറയുന്നത്.

    ഒരു കമ്പനിയിലെ തൊഴിലാളികൾ

കത്തിൽനിന്ന് രണ്ട് കാര്യങ്ങൾക്ക് വ്യക്തത വേണമെന്ന് കരുതുന്നു.

1. തൊഴിലുടമയും തൊഴിലാളിയും തമ്മിൽ എത്ര തൊഴിൽ കരാർ ഉണ്ടെങ്കിലും അതെല്ലാം ഒരു കരാർ ആയി കണക്കാക്കണം.

നിയമപരമായി ഒരു തൊഴിലാളി തൊഴിലുടമയുടെ കൂടെ അഞ്ച് വർഷത്തിൽ കൂടുതൽ തൊഴിൽ ചെയ്താൽ തൊഴിൽ കരാർ അനിശ്ചിത കാലത്തേക്കുള്ളതായി മാറും. ആ അഞ്ച് വർഷത്തിൽ രണ്ടോ മൂന്നോ കരാറുകൾ ഉണ്ടെങ്കിൽത്തന്നെ.

2. ലീവിങ് ഇൻഡെമ്നിറ്റി കണക്കാക്കുന്നത് ജോലിയിൽനിന്ന് പിരിഞ്ഞുപോകുന്ന സമയത്താണ്. അത് അന്ന് ലഭിക്കുന്ന ശമ്പളത്തിെന്റ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ആദ്യത്തെ മൂന്ന് വർഷം ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും മൂന്ന് വർഷം കഴിഞ്ഞാൽ ഓരോ വർഷവും ഓരോ മാസത്തെ ശമ്പളവും ലീവിങ് ഇൻഡെമ്നിറ്റി ആയി നൽകണം. നേരത്തെ ഇൻഡെമ്നിറ്റി തന്നിട്ടുണ്ടെങ്കിൽ അത് കുറച്ചുള്ള തുക നൽകിയാൽ മതി.

ഇൗ രീതിയിൽ ഇൻഡെമ്നിറ്റി ലഭിക്കുന്നില്ലെങ്കിൽ കോടതിയിൽ പരാതി നൽകാം. ഒരു ബഹ്റൈനി അഭിഭാഷകെന്റ അഭിപ്രായം കൂടി ഇക്കാര്യത്തിൽ തേടുന്നത് നല്ലതാണ്.കോടതിയിൽ ബഹ്റൈനി അഭിഭാഷകന് മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. 




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.