ദേശീയ കായിക ദിനാചരണം ഓണ്‍ലൈന്‍ വഴി

മനാമ: അഞ്ചാമത് ദേശീയ കായിക ദിനാചരണം ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനം. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ഇപ്രാവശ്യം ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2017ലാണ് ആദ്യമായി ദേശീയ കായിക ദിനമായി ഫെബ്രുവരി ഒമ്പതിന് ആചരിക്കാന്‍ തീരുമാനിച്ചത്. കായിക ദിനാചരണത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വ്യായാമത്തിെൻറ പ്രാധാന്യം ശക്തിപ്പെടുത്താനും ആരോഗ്യ സംരക്ഷണമുദ്ദേശിച്ചുമാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചുവരുന്നത്.

വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും സജീവമായി ഇതില്‍ പങ്കാളികളാവാറുണ്ട്. കായിക മേഖലയിലുള്ളവര്‍ക്ക് കരുത്തു പകരാനും ഇത് വഴിയൊരുക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി സമുചിതമായി കൊണ്ടാടാന്‍ സാധിച്ചെങ്കിലും ഇപ്രാവശ്യം കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.