മനാമ: മൂന്ന് കൊല്ലംമുമ്പ് അന്നനാളത്തിൽ ഭക്ഷണം കുടുങ്ങി മരിച്ച എറണാകുളം സ്വദേശിയായ ഡോ. ലക്ഷ്മി മോഹെൻ റ ജീവിതപശ്ചാത്തലത്തിൽ ബോധവത്ക്കരണ ചിത്രം ഒരുങ്ങുന്നു. നാല് മിനിറ്റ് എന്ന് പേരിട്ട ഹ്രസ്വചിത്രത്തിൽ ബഹ്റൈൻ പ്രവാസിയും ഫ്രേട്ടണിറ്റി ഒാഫ് എറണാകുളം ഡിസ്ട്രിക്റ്റ് സ്ഥാപകാംഗവുമായ ജയശങ്കർ പ്രധാനതാരമായി അഭിനയിക്കുന്നു.
ഭക്ഷണം കഴിക്കുേമ്പാൾ കൃത്യമായി ശ്രദ്ധ വേണമെന്നും അതിലെ അലസത, ജീവൻ എടുക്കുമെന്നും ഇൗ ചിത്രം ഒാർമ്മിപ്പിക്കുന്നു. ലോകത്ത് അടുത്തിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചവരുടെ എണ്ണം കൂടുന്നതിനെയും ചിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ജൂലൈ രണ്ടാം വാരത്തോടെ പ്രദർശനത്തിന് എത്തിക്കും. ജയശങ്കർ നാടകങ്ങളിലും ഹ്രസ്വചിത്രങ്ങളിലും നിരവധിതവണ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.