കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
മനാമ: കോവിഡ്-19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കോവിഡ് മുൻകരുതലുകൾ പാലിക്കുന്നതിൽ ബഹ്റൈന്‍ സമൂഹം കാണിക്കുന്ന ജാഗ്രതയെ അഭിനന്ദിച്ചു.പ്രതിരോധ വാക്സിന് പരീക്ഷണത്തിൽ പെങ്കടുക്കാൻ സമൂഹത്തില്‍നിന്ന് ഏറെ പേര് രംഗത്തുവന്നത് പ്രതീക്ഷയുണർത്തുന്നതാണ്. സാമൂഹിക ദൗത്യമെന്ന നിലക്കാണ് അവർ ഇതുമായി സഹകരിക്കുന്നത്. സാമൂഹിക ജാഗ്രതയും സൂക്ഷ്മതയും രോഗവ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും കിരീടാവകാശി വിലയിരുത്തി.
ദേശീയ ആരോഗ്യ വിഭാഗം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സുന്നീ-ജഅ്ഫരീ ഒൗഖാഫുകള്, മഅ്തം മേധാവികള്‍ എന്നിവരുമായി സഹകരിച്ച് മതപരമായ ചടങ്ങുകളില്‍ പുലര്‍ത്തിയ നിയന്ത്രണവും വിശ്വാസികളുടെ സഹകരണവും മന്ത്രിസഭ പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് പ്രതിരോധരംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മന്ത്രിസഭ അഭിവാദ്യം അര്‍പ്പിച്ചു. ഉത്തരവാദിത്ത നിര്‍വഹണത്തില്‍ മാതൃകാപരമായ ഒരു അധ്യായമാണ് കോവിഡ്കാലത്ത് അവര്‍ക്ക് കാഴ്ചവെക്കാന്‍ സാധിച്ചതെന്നും യോഗം വിലയിരുത്തി. ലോക ചാരിറ്റി ദിനം ആചരിക്കുന്ന വേളയില്‍ ഈ രംഗത്ത് ബഹ്റൈന്‍ നടത്തിയ മുന്നേറ്റങ്ങള്‍ കാബിനറ്റ് ചര്‍ച്ചചെയ്തു.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണകാലത്ത് മനുഷ്യസേവന മേഖലയില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ സാധിച്ചതായും വിലയിരുത്തി. സുഡാന് സര്‍ക്കാറും വിപ്ലവകാരികളും തമ്മില്‍ സമാധാനക്കരാര്‍ ഒപ്പുവെച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. പാര്പ്പിടകേന്ദ്രങ്ങള്ക്കു സമീപമുള്ള ഗാരേജുകള്‍, വർക്ഷോപ്പുകൾ, വ്യവസായ യൂനിറ്റുകള്‍ എന്നിവയുടെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുന്‍ യോഗ തീരുമാനമനുസരിച്ച് ആഗസ്്റ്റ് 11 മുതല്‍ 26 വരെ നടത്തിയ 87 പരിശോധനകളുടെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു. ഇതില്‍ 66 ശതമാനം സ്ഥാപനങ്ങളും നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയ സമിതി രൂപവത്കരിക്കാന്‍ കാബിനറ്റ് അംഗീകാരം നല്കി. മന്ത്രാലയത്തിെൻറ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു.ഉച്ചവിശ്രമ നിയമപാലനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തൊഴില്‍, സാമൂഹികക്ഷേമ കാര്യ മന്ത്രി അവതരിപ്പിച്ചു.99.7 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ 13,658 പരിശോധനകള്‍ നടത്തിയിരുന്നു. 30 സ്ഥാപനങ്ങളിലുള്ള 42 തൊഴിലാളികള്‍ മാത്രമാണ് നിയമ ലംഘനത്തിെൻറ പേരില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.