ഉംറ നിർവഹിച്ച് തിരിച്ചുവന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നൽകിയ സ്വീകരണ ചടങ്ങിൽ

ഉംറ കൺവീനർ പി.പി. ജാസിർ സംസാരിക്കുന്നു

ഉംറ യാത്രികർക്ക് സ്വീകരണം നൽകി

മനാമ: വിശുദ്ധ ഉംറ നിർവഹിച്ച് തിരിച്ചുവന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ ‘ഉംറക്കുശേഷം എന്ത്’ എന്ന വിഷയത്തിൽ സി.എം. മുഹമ്മദ്‌ അലി പഠനക്ലാസ് നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാകണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരംകൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്കു പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.

ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ അബ്ദുൽ ഹഖ് സമാപനപ്രസംഗം നിർവഹിച്ചു.

Tags:    
News Summary - Umrah pilgrims are welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.