മനാമ: ലോകത്തിലെ ആദ്യ സമുദ്രത്തിനടിയിലെ വാട്ടർതീം പാർക്ക് ബഹ്റൈനിൽ നിലവിൽ വന്നതായി ഗവൺമെൻറ് അധികൃതർ വാർ ത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റിൽ ഇത് സന്ദർശകർക്കായി തുറന്ന് നൽകും. പാർക്കിെൻറ അവസാന ഘട്ട മിനുക്ക് പണികൾ നടന്നുവരികയാണ്. വിപുലമായ സജ്ജീകരണങ്ങളുള്ളതും പാരിസ്ഥിതിക^സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാർക്കാണിതെന്ന ും അധികൃതർ വ്യക്തമാക്കി. സമുദ്രത്തിനടിയിലെ പാർക്കിലേക്ക് ബോയിങ് 747 വിമാനം പറന്നിറങ്ങുകയും ഇതിലെ യാത്രികർക്ക് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചുക്കൊണ്ട് വാട്ടർ തീം പാർക്കിലെ കാഴ്ചകളും സൗകര്യങ്ങളും ആസ്വാദിക്കുകയും ചെയ്യാം. ദിയാർ അൽ മുഹറഖിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യാവസായിക, വ്യാപാര വിനോദ സഞ്ചാര വകുപ്പ് മന്ത്രി സയിദ് അൽസയനി, സമുദ്രത്തിനടിയിലെ വാട്ടർതീം രാജ്യത്തിന് അഭിമാനകരമായ പദ്ധതിയാണെന്ന് അഭിപ്രായപ്പെട്ടു. പൂർണ്ണമായും പാരിസ്ഥിതിക സൗഹൃദ പദ്ധതിയാണിത് എന്നതിൽ ഏറെ സന്തോഷമുണ്ട്.
കൃത്യമായ പരിസ്ഥിതി നിയമങ്ങൾ പാലിച്ച് പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട് പോകും. അന്താരാഷ്ട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടർതീം പാർക്ക് പ്രവർത്തിക്കുക. രാജ്യത്തിെൻറ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 100,00 ചതുരശ്ര മീറ്ററാണ് പാർക്കിെൻറ വിസ്തീർണ്ണം. പാർക്കിൽ എത്തുന്നവർക്ക് ഡൈവ് ചെയ്യുന്നതിനുള്ള പ്രേത്യക സ്ഥലങ്ങളുമുണ്ട്. സമുദ്രജീവികളെ ആകർഷിക്കാൻ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സുപ്രീം കൗൺസിൽ, ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് പോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.