മെഹ്റൂഫ് സി.എം
മനാമ: ഉറക്കമൊഴിച്ച് പഠിക്കുക എന്ന എഴുതപ്പെടാത്ത നിയമങ്ങളുടെ കാലമൊക്കെ കഴിഞ്ഞു. ഇനി ഉറങ്ങിക്കൊണ്ടുതന്നെ പഠിക്കാനുള്ള സമയമാണ്. അത് എങ്ങനെ എന്നല്ലേ? അതിനുള്ള വിദ്യകൾ നിങ്ങൾക്ക് പറഞ്ഞുതരാനും പ്രായോഗിക തലങ്ങളിലെ പ്രവൃത്തികൾ വിശദീകരിക്കാനും പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ എക്സ്പർട്ടുമായ മെഹ്റൂഫ് സി.എം ബഹ്റൈനിലെത്തുന്നു.
ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ക്രാക് ദ കോഡ്’ൽ മെഹ്റൂഫുണ്ടാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാകും ഈ സെഷൻ. പഠനരംഗത്തെ പുതിയ രീതികളും വിദ്യകളും വിദ്യാർഥികളിലേക്ക് പകർന്നുനൽകാൻ മെഹ്റൂഫിന് സാധിക്കും. പുത്തൻ പഠനമാർഗങ്ങളുമായി മത്സര പരീക്ഷകളെയും മറ്റ് വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെയും നിഷ്പ്രയാസം മറികടക്കാൻ ഈ സെഷനിലൂടെ വിദ്യാർഥികൾക്ക് കഴിയും.ഐ.ടി വിദഗ്ധനും ട്രാൻസ്ഫോമേഷൻ ആർക്കിടെക്റ്റുമായ മഹ്റൂഫ് സി.എം ഇന്ത്യൻ പൊലീസിനെയടക്കം സഹായിക്കുന്ന പ്രശസ്ത എത്തിക്കൽ ഹാക്കർ കൂടിയാണ്. സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം Bi School എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു.
ദുബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഐഡിയ ഫാക്ടറിയിലെ നോളജ് സിന്തസൈസർ. പൈറസി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ പോരാടുന്നതിന് മലയാള സിനിമ വ്യവസായം ആശ്രയിക്കുന്ന വിദഗ്ധരിലൊരാൾ. വിക്കി റിസർച് പ്ലാറ്റ്ഫോമിന്റെയും ഐഡിയ ഫാക്ടറി പ്രോയുടെയും ഉപജ്ഞാതാവ്. 1000ത്തിലധികം പരിശീലന സെഷനുകൾ നടത്തിക്കഴിഞ്ഞ സാങ്കേതിക വിദഗ്ധൻ കൂടിയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.