അൽ മുസൈനി എക്‌സ്‌ചേഞ്ച് പുതിയ ശാഖ ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ്,

ഡിപ്പാർട്മെന്റ് മാനേജർമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

അൽ മുസൈനി എക്‌സ്‌ചേഞ്ച് ആന്തലൂസ്, ഇഖൈല ശാഖകൾ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും മികച്ച മണി എക്‌സ്‌ചേഞ്ച് കമ്പനിയായ അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനി ആന്തലൂസിലും ഇഖൈലയിലും പുതിയ ശാഖ തുറന്നു. അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനിയുടെ 131ാമത് ശാഖയാണ് ആന്തലൂസിൽ തുറന്നത്. ഇതിനു പിറകെ ഇഖൈലയിൽ 132ാമത്തെ ശാഖയും തുറന്നു.

അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനി ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ്, കമ്പനി ഡിപ്പാർട്മെന്റ് മാനേജർമാർ എന്നിവർ ചേർന്ന് ഇരു ശാഖകളും ഉദ്ഘാടനം ചെയ്തു. രണ്ടിടങ്ങളിലും ഉപഭോക്താക്കളുടെ വലിയ സാന്നിധ്യവുമുണ്ടായി.

ഉപഭോക്താക്കൾക്ക് തൊട്ടടുത്ത് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആന്തലൂസിലും ഇഖൈലയിലും പുതിയ ശാഖകൾ തുറന്നതെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. പണ കൈമാറ്റം, വിദേശ കറൻസി വിനിമയം, ബിൽ പേമെന്റുകൾ തുടങ്ങിയ സാമ്പത്തികസേവനങ്ങൾ എളുപ്പത്തിലും സൗകര്യത്തിലും സുരക്ഷിതത്വത്തിലും മികച്ച മൂല്യത്തിലും നൽകാൻ കമ്പനി ശ്രദ്ധാലുക്കളാണ്. വിപണിയിൽ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച സാമ്പത്തികസേവന അനുഭവം നൽകുകയും ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ശാഖകൾക്കു പുറമെ അൽ മുസൈനി ആപ്ലിക്കേഷൻ വഴിയും സുരക്ഷിതവും ലളിതവുമായ സാമ്പത്തിക ഇടപാടുകൾ നടത്താം. മറ്റു നിരവധി സേവനങ്ങളും അൽ മുസൈനി ആപ്ലിക്കേഷൻ വഴി ലഭ്യമാണ്. സേവനങ്ങളുമായി അൽ മുസൈനി എപ്പോഴും ഉപഭോക്താക്കളുടെ സമീപത്തുണ്ടെന്നും കമ്പനി വക്താക്കൾ വ്യക്തമാക്കി.

Tags:    
News Summary - Al Musaini Exchange Antalus and Ikhaila branches opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.