ദേശീയ ബാലാവകാശ കമീഷൻ നിർദേശം ദുരുദ്ദേശ്യപരം-കെ.ഐ.സി

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ മറവിൽ മദ്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം ദുരുദ്ദേശ്യപരമാണെന്നും ഭരണഘടന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ (കെ.ഐ.സി ) കേന്ദ്ര സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പഠനം മുടക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുമല്ല, സ്കുളുകളിൽ പോകാത്ത ലക്ഷക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമീഷൻ നിർദേശം നൽകേണ്ടത്.

മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തിന്റെ തുടക്കമായിട്ടാണ് മദ്റസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ഈ ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ നിലവാരത്തിന്‍റെ പേരു പറഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്‌ത വർഗീയ അജണ്ട ഒളിച്ചു കടത്തലാണിത്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്നും കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - National Child Rights Commission recommendation Malicious-K.I.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.