കുവൈത്ത് സിറ്റി: കുവൈത്തിൽ പശു, പെൺ വർഗത്തിൽപ്പെട്ട ഒട്ടകം, ആടുമാടുകൾ മുതലായ മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നത് നിരോധിച്ചു. കൃഷി, മീൻപിടിത്തകാര്യ പൊതുസമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു വയസ്സു മുതൽ നാലു വയസ്സുവരെയുള്ള പെൺ മൃഗങ്ങളെ കൊല്ലുന്നതിനാണ് നിരോധനം.
രോഗമുള്ളതോ അല്ലെങ്കിൽ പ്രജനനത്തിന് യോഗ്യമല്ലാത്തതോ ആയ മൃഗങ്ങളെ പുതിയ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കന്നുകാലികളെ സംരക്ഷിക്കാനുള്ള സമിതിയുടെ തീരുമാനത്തിെൻറ ഭാഗമായാണ് പുതിയ നടപടി. ഈ വിഭാഗത്തിൽപ്പെട്ട പെൺമൃഗങ്ങളുടെ അറവ് തടയുന്നതിന് എല്ലാ അറവുശാലകളിലും കൃഷി-മൃഗസംരക്ഷണ പൊതു സമിതി ഇതിനകം അറിയിപ്പ് നൽകിക്കഴിഞ്ഞു.
ഇതിനായി നഗരസഭ, ആഭ്യന്തര മന്ത്രാലയം മുതലായ ഏജൻസികളുമായി ചേർന്ന് പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.