കുന ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിം ഔഖാഫ് പ്രതിനിധികളുമായി ചർച്ചയിൽ

ഔഖാഫ് പ്രതിനിധികളുമായി കുന മേധാവി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ എൻഡോവ്‌മെന്റ് പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും പിന്തുണ നൽകുന്നതിനായി മാധ്യമ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഔഖാഫ് ജനറൽ സെക്രട്ടേറിയറ്റ് ആക്ടിങ് സെക്രട്ടറി ജനറൽ അമൽ അൽ ദല്ലലും കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സാലിമും ചർച്ചചെയ്തു. സമൂഹത്തിലെ സ്വാധീനവും രാജ്യ വികസനത്തിലെ പങ്കും വ്യക്തമാക്കുന്ന തരത്തിൽ ഔഖാഫിന്റെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗങ്ങളും വിലയിരുത്തി.

കുവൈത്തിലെ ജീവകാരുണ്യ, വികസന പദ്ധതികളെ പിന്തുണക്കുന്നതിൽ ഔഖാഫിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ പങ്കിനെ അൽ സാലിം അഭിനന്ദിച്ചു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമ പിന്തുണ നൽകുന്നതിൽ കുന വഹിക്കുന്ന പങ്കിനെ അൽ ദല്ലാൽ അഭിനന്ദിച്ചു. സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള താൽപര്യവും ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Auqaf representatives conducted the meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.