കുവൈത്ത് സിറ്റി: കുവൈത്തിൽ ആഗസ്റ്റ് 18 മുതൽ ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കാൻ അനുവദിക്കുന്നത് കർശന നിബന്ധനകളോടെ. താടിവടിക്കലിനും മസാജിനും സ്ക്രബ്ബിങ്ങിനും മേക്കപ്പിനും പുരികം ഡൈ ചെയ്യുന്നതിനും അനുമതിയില്ല.ഒാരോ ഉപഭോക്താവിനും സേവനം നൽകിയതിനുശേഷം ഉപകരണങ്ങൾ അണുമുക്തമാക്കണം.
ജീവനക്കാർ ദിവസവും രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം, ജീവനക്കാരുടെ ശരീര താപനില അടയാളപ്പെടുത്തണം, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ ഇത് കാണിക്കണം, ശുചിത്വം ഉറപ്പുവരുത്തണം, രോഗസംശയമുള്ള ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് ജീവനക്കാർക്ക് മാർഗനിർദേശം നൽകണം, അണുനശീകരണത്തിന് സംവിധാനമൊരുക്കണം, കസേരയും വാതിൽപിടിയുംപോലെയുള്ള നിരന്തരം തൊടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് തുടക്കുകയും വേണം, പഴക്കംചെന്ന രോഗങ്ങൾ ഉള്ളവർ അടച്ചിട്ട സ്ഥലങ്ങളിൽ ക്ലോറിൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം, എയർ കണ്ടീഷനിങ് ഫിൽറ്ററും വെൻറിലേഷൻ സംവിധാനവും ശുചീകരിക്കുകയും അണുമുക്തമാക്കുകയും വേണം തുടങ്ങിയ മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.