കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് താൽക്കാലിക വിമാന സർവിസ് ആരംഭിച്ചു. ചൊവ്വാഴ്ച കുവൈത്ത് എയർവേസ് വിമാനം ഡൽഹിയിലേക്കും ജസീറ എയർവേസ് വിമാനം വിജയവാഡയിലേക്കും പറന്നു.രാവിലെ 10ന് കുവൈത്ത് എയർവേസിെൻറ കെ.യു 1381 വിമാനം ഡൽഹിയിലേക്ക് 322 യാത്രക്കാരുമായി പുറപ്പെട്ടപ്പോൾ 162 യാത്രക്കാരുമായി ജസീറ എയർവേസ് വിമാനം 162 യാത്രക്കാരുമായി വിജയവാഡയിലേക്കാണ് പറന്നത്.
ചാർേട്ടഡ് വിമാന സർവിസ് ആണ് നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്ക് ഉൾപ്പെടെ വിമാനമുണ്ടാവും. ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 24 വരെ താൽക്കാലിക വിമാന സർവിസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കുവൈത്ത് ഡി.ജി.സി.എ അംഗീകാരം നൽകുകയായിരുന്നു. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും. ഇരുരാജ്യങ്ങളിലെയും വ്യോമയാന വകുപ്പ് മേധാവികൾ തമ്മിൽ ജൂലൈ 28ന് നടന്ന വിർച്വൽ യോഗത്തിലാണ് താൽക്കാലിക വിമാന സർവിസ് സംബന്ധിച്ച് ധാരണയായത്.
ഇതിെൻറ തുടർച്ചയായി ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങൾ കുവൈത്ത് അംഗീകരിച്ചതോടെയാണ് താൽക്കാലികമായെങ്കിലും വിമാന സർവിസ് ആരംഭിക്കാനായത്.ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂഡൽഹി, അമൃത്സർ, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ജയ്പുർ, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സർവിസ് ഉണ്ടാകുക. ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട സീറ്റുകൾ അതത് രാജ്യത്തെ വ്യോമയാന വകുപ്പാണ് വിമാനക്കമ്പനികൾക്ക് വീതിച്ചു നൽകുക. കുവൈത്ത് എയർവേസിന് 300 സീറ്റുകളും ജസീറ എയർവേസിന് 200 സീറ്റുകളും എന്ന തോതിലാണ് കുവൈത്ത് ഡി.ജി.സി.എ സീറ്റുകൾ വീതിച്ചത്. അതേസമയം, ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസ് സംബന്ധിച്ച് തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.