വാസ്കുലർ സർജറി ആൻഡ് കത്തീറ്ററൈസേഷൻ ടീം ശസ്ത്രക്രിയയിൽ
കുവൈത്ത് സിറ്റി: ആരോഗ്യ ചികിത്സാ രംഗത്ത് മറ്റൊരു സുപ്രധാന നേട്ടവുമായി കുവൈത്ത്. രാജ്യത്ത് ആദ്യമായി നടത്തിയ വാസ്കുലർ ശസ്ത്രക്രിയ വിജയകരം. മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി ആൻഡ് കത്തീറ്ററൈസേഷൻ ടീമാണ് അപൂര്‍വ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഗള്‍ഫ് മേഖലയില്‍ തന്നെ ആദ്യമായാണ് അയോർട്ടിക് തൊറാസിസിൻ അന്യൂറിസം ആർച്ചിന് ശസ്ത്രക്രിയ നടത്തുന്നത്. രോഗിയുടെ ധമനികളുടെ വലുപ്പത്തിന് അനുയോജ്യമായ രീതിയിലുള്ള ഘട്ടം നിശ്ചയിക്കുകയും പിന്നീട് കത്തീറ്ററൈസേഷൻ വഴി അത് ഘടിപ്പിക്കുകയും ചെയ്യുന്നതാണ് ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരമ്പരാഗത ഇംപ്ലാന്റിങ്ങിനെ തുടര്‍ന്ന് ഉണ്ടാകുന്ന സ്ട്രോക്കിന്റെ സാധ്യത ഇത്തരം ചികിത്സാ രീതിയിലൂടെ കുറക്കാന്‍ കഴിയും. ലോക്കൽ അനസ്തേഷ്യയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ അടുത്ത ദിവസം ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.