കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾക്കായി പ്രത്യേക ഫണ്ട് രൂപവത്കരിക്കണമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച കരട് താമസനിയമത്തിൽ പറയുന്നു. വിദേശികളിൽനിന്ന് ഇൗടാക്കുന്ന പിഴയും മറ്റു ഫീസുകളും ഉൾപ്പെടെ വിവിധ ഉറവിടങ്ങളിൽനിന്ന് തുക കണ്ടെത്തി വിദേശികളുടെ തന്നെ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. ഇതിനായി വിവിധ സേവനങ്ങൾക്ക് എത്തുന്ന വിദേശികളിൽനിന്ന് സോഷ്യൽ ഫീസ് എന്നപേരിൽ തുക ഇൗടാക്കും. വിസ ഇഷ്യൂ ചെയ്യൽ, വിസ മാറ്റം, ഡ്രൈവിങ് ലൈസൻസ്, കാർ രജിസ്ട്രേഷൻ എന്നിവക്കൊപ്പം അഞ്ചു ദീനാറാണ് സോഷ്യൽ ഫീസായി ഇൗടാക്കുക. വിസ, ഡ്രൈവിങ് ലൈസൻസ്, കാർ രജിസ്ട്രേഷൻ പുതുക്കൽ എന്നിവക്ക് മൂന്നു ദീനാർ ഇൗടാക്കും. കുവൈത്തിൽ ഇഷ്യൂ ചെയ്യുന്ന വിമാന ടിക്കറ്റിനൊപ്പം മൂന്നു ദീനാർ സോഷ്യൽ ഫീസായി വാങ്ങണമെന്നും കരടുനിയമത്തിൽ പറയുന്നു.
സിവിൽ െഎഡി ഇഷ്യൂ ചെയ്യുേമ്പാഴും പുതുക്കുേമ്പാഴും ഒരു ദീനാർ സോഷ്യൽ ഫീസ് വാങ്ങണമെന്നും ഇത് വിദേശികൾക്കായുള്ള പ്രത്യേക ഫണ്ടിലേക്ക് വകയിരുത്തണമെന്നുമാണ് നിർദേശിക്കുന്നത്. വിദേശികൾക്കുണ്ടാവുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം നൽകി നല്ലരീതിയിൽ തന്നെ അവരെ തിരിച്ചയക്കണം. എല്ലാ വിദേശ തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന വിധത്തിൽ ഇൻഷുറൻസ് സ്കീം ആരംഭിക്കണമെന്നും ബില്ലിൽ ശിപാർശയുണ്ട്. സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും തൊഴിലുടമകൾ താസമരേഖ കിട്ടുന്നതിന് മുമ്പ് തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് സ്കീം എടുക്കണമെന്നും കരടുനിയമത്തിൽ പറയുന്നു.
പാർലമെൻറ് അംഗീകരിച്ച് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിലാവും. പാർലമെൻറ് അംഗങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉണ്ടാവില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇൗ നിർദേശങ്ങൾ വൈകാതെ പ്രാബല്യത്തിൽ വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.