ഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: താമസ നിയമം ലംഘിക്കുന്നവർക്കെതിരെ കുവൈത്ത് നടത്തുന്ന നടപടികളെ മാനിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍. ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. നിലവില്‍ പത്ത് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക മാധ്യമമായ അല്‍ റായുമായി സംസാരിക്കുകയായിരുന്നു ഡോ. ആദർശ് സ്വൈക.
നിയമലംഘകർക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പെയ്നുകൾ തികച്ചും ഒരു ആഭ്യന്തര നടപടിക്രമമാണ്. എല്ലാ രാജ്യങ്ങളും അവരുടെ താമസ നിയമം ലംഘിക്കുന്നവരുമായി ഇത്തരം നടപടികൾ സ്വീകരിക്കുമെന്നും ആദർശ് സ്വൈക പറഞ്ഞു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഗൾഫ് കാര്യ ജോയന്റ് സെക്രട്ടറി അസീം മഹാജന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിന്റെ കുവൈത്ത് സന്ദര്‍ശനം വിജയകരമായിരുന്നെന്നും അംബാസഡർ പറഞ്ഞു. സന്ദര്‍ശന കാലയളവില്‍ നിരവധി സഹകരണ ചർച്ചകൾ നടന്നതായും, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം വർധിപ്പിക്കാന്‍ തീരുമാനമായതായും ഡോ. ആദർശ് സ്വൈക വ്യക്തമാക്കി. അടുത്ത വിദേശകാര്യ മന്ത്രാലയ കൂടിയാലോചന ന്യൂഡൽഹിയിൽ നടത്താൻ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.