വാട്ടർ ബലൂൺ ഉപയോഗം: 17 പേർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാട്ടർ ബലൂണുകൾ, ഫോം ക്യാനുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവ വിറ്റതിന് 13 കേസുകൾ ഉൾപ്പെടെ 30 പരിസ്ഥിതി ലംഘനങ്ങൾ രേഖപ്പെടുത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും പരിസ്ഥിതി പബ്ലിക്ക് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടന്നത്.

വാട്ടർ ബലൂണുകൾ എറിഞ്ഞ സംഭവത്തിൽ 17 പേരെ പരിസ്ഥിതി പൊലീസിന് കൈമാറി. ഇതിൽ 15 പേർ കുട്ടികളാണ്. രാജ്യത്ത് വാട്ടർ ബലൂണുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങളും നിഷേധാത്മക പെരുമാറ്റങ്ങളും കർശനമായും ഉടനടിയും കൈകാര്യം ചെയ്യുമെന്നും ആഘോഷവേളകളിൽ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Water balloon use- Action against 17 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.