ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്ററുകളുടെ പ്രവൃത്തി സമയം രാത്രി 10വരെയാണ് നീട്ടിയത്. ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ എട്ടു മുതൽ 10വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

രാജ്യത്ത് പൗരന്മാർക്ക് ഈ മാസം 31വരെയും പ്രവാസികൾക്ക് ഡിസംബർ 31വരെയുമാണ് ബയോമെട്രിക്ക് പൂർത്തീകരിക്കാനുള്ള സമയപരിധി.

Tags:    
News Summary - Working hours of biometric centers extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.