ബദ്ർ അൽസമാ ആശുപത്രിയിൽ നിയോനാറ്റോളജി വിഭാഗത്തിൽ ആരംഭിച്ച പുതിയ

സൗകര്യങ്ങളുടെ ഉദ്ഘാടനം ഡോ. നജാത് മുഹമ്മദ് ഇസ്സ അൽ സദ്ജാലി നിർവഹിക്കുന്നു

ബദ്ർ അൽസമാ ആശുപത്രി: നിയോനാറ്റോളജി വിഭാഗത്തിൽ കൂടുതൽ സൗകര്യം

മസ്കത്ത്: സുഹാറിലെ ബദ്ർ അൽസമാ ആശുപത്രിയിൽ നിയോനാറ്റോളജി വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങളും പുതിയ സേവനങ്ങളും ഏർപ്പെടുത്തി. ഭാരക്കുറവോടെയും മാസം തികയാതെയും പ്രസവിക്കുന്ന കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയത്. കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ച ആശുപത്രിയിലെ വകുപ്പുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറയും പുതിയ മെഡിക്കൽ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിെൻറയും ഭാഗമായാണ് പുതിയ സൗകര്യങ്ങൾ ഒരുക്കിയത്. നിയോനാറ്റോളജി വിഭാഗത്തിലെ പുതുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനം നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സ്വകാര്യ ആേരാഗ്യസ്ഥാപനങ്ങളുടെ ഡയറക്ട്രേറ്റ് ജനറൽ ഡയറക്ടർ ഡോ. നജാത് മുഹമ്മദ് ഇസ്സ അൽ സദ്ജാലി നിർവഹിച്ചു. കൺസൽട്ടൻറ് പീഡിയാട്രീഷ്യൻ ഡോ. മുഹമ്മദ് സൈദ് അൽ റഇൗസി, സി.ഇ.ഒ സമീർ പി.ടി, സി.ഒ.ഒ ജേക്കബ് ഉമ്മൻ, വകുപ്പ് മേധാവി മനോജ് കുമാർ, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ സന്നിഹിതരായി.അൽ ബതീനയിലെ ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുന്ന ബദ്ർ അൽസമാ ആശുപത്രിയെ ഡോ. നജാത് മുഹമ്മദ് ഇസ്സ അൽ സദ്ജാലി നന്ദി അറിയിച്ചു. സുഹാറിലെ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന് സി.ഇ.ഒ സമീർ പി.ടി പറഞ്ഞു. ബദ്ർ അൽസമായുടെ 13ാമത് ബ്രാഞ്ച് മബെല്ലയിൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Badr Al Sama Hospital: More in the Neonatology Department Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.