മസ്കത്ത്: കോവിഡ് വ്യാപന സാഹചര്യത്തിൽ ഒമാനിൽ പ്രതിരോധ നടപടികൾ ശക്തമാക്കും. ഇതിെൻറ ഭാഗമായി വരും നാളുകളിൽ ഭാഗിക ലോക്ഡൗൺ അടക്കം നടപ്പാക്കാൻ സാധ്യത. ലോക്ഡൗണായതിനാൽ ഇൗ വർഷം പെരുന്നാൾ ആഘാഷങ്ങൾക്കും പൊലിമയുണ്ടാവില്ല.
ഇൗദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും മറ്റ് ആഘോഷങ്ങളുമില്ലാത്ത മൂന്നാമത്തെ പെരുന്നാൾകൂടിയായിരിക്കും ഇത്.
വളരെ ബുദ്ധിമുേട്ടറിയ നിർണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും പ്രതിരോധ നടപടിയെന്ന നിലക്ക് ഇൗദുൽ ഫിത്ർ വരെ പൂണമായ അടച്ചിടലും സഞ്ചാര വിലക്കും അടക്കമുള്ള നടപടികൾ പരിഗണിക്കേണ്ടി വരുമെന്നും കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി അഹമദ് ബിൻ മുഹമ്മദ് അൽ സഇൗദിയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഇരുന്നൂറിലേറെ രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലുണ്ട്. ഇതിൽ 43 പേർ ദോഫാർ ഗവർണറേറ്റിലാണ്. തലസ്ഥാനത്ത് കോവിഡ് പോസിറ്റിവ് കേസുകളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്തത് മസ്കത്ത്, ബോഷർ, സീബ് എന്നിവിടങ്ങളിലാണ്.
റമദാൻ അവസാനത്തോടെ ഒത്തുചേരലുകളും സമ്പർക്കങ്ങളും വർധിക്കുമെന്ന കണക്കുകൂട്ടലാണ് കടുത്ത തീരുമാനങ്ങളെടുക്കാൻ കാരണമാകുന്നത്.
ഒമാനിലെ ഏറ്റവും വലിയ ആഘോഷമാണ് ചെറിയ പെരുന്നാൾ. പെരുന്നാൾ അവധിയോടെ രാജ്യത്തിനുള്ളിലും യാത്രവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ നിലവിൽ വരാനുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.
സമ്പൂർണ ലോക്ഡൗൺ കമ്പനികളെയും വ്യാപാര സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. റമദാനോടനുബന്ധിച്ചുള്ള നിരവധി അനുബന്ധ ആഘോഷങ്ങളെയും വിലക്ക് ബാധിക്കുന്നുണ്ട്.
ഇഫ്താറും റമദാനിൽ രാത്രികാലത്ത് വീടിനു പുറത്ത് അയൽവാസികളും ബന്ധുക്കളും അടക്കം ഒത്തുചേരുന്ന ചടങ്ങുകളും നിലച്ചിട്ടുണ്ട്.
കുട്ടികളുടെ നോമ്പുകാലത്തെ പ്രധാന ആഘോഷമായ ഖരങ്കാഷൂവും ഇൗ വർഷം ഉണ്ടാവില്ല. ഒമാനിലെ കുട്ടികളുടെ പരമ്പരാഗത ആേഘാഷമാണിത്. റമദാൻ 14 സന്ധ്യമുതൽ കുട്ടികൾ കൂട്ടംകൂട്ടമായി പുറത്തിറങ്ങുന്ന ഇൗ ആഘോഷം മറ്റു ചില ജി.സി.സി രാജ്യങ്ങളിലുമുണ്ട്.
ഇൗ വർഷം േമയ് 13 മുതൽ 16 വരെയാണ് പെരുന്നാൾ അവധി ലഭിക്കാൻ സാധ്യത. ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ ഇൗ വർഷവും പെരുന്നാൾ നമസ്കാരം വീടുകളിൽതന്നെ നടത്തേണ്ടി വരും. പാർക്കുകളും ബീച്ചുകളും അടഞ്ഞുകിടക്കുന്നതിനാലും കർശന നിയന്ത്രണങ്ങൾ വരുന്നതിനാലും ഇൗ പെരുന്നാളും കോവിഡ് പെരുന്നാളായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.