മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
ലോകത്തിന്റെ സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും മേഖലയിലും പുറത്തുമുള്ള സംഭാഷണങ്ങളും ബഹുമുഖ സഹകരണവും ഏകീകരിക്കാനും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ നടത്തുന്ന ശ്രമങ്ങളെ ഗുട്ടെറസ് അഭിനന്ദിച്ചു. യു.എന്നിനെ വളരെ വിവേകത്തോടെ നയിക്കുന്നതിന് യു.എൻ സെക്രട്ടറി ജനറലിനെ സയ്യിദ് ബദർ അഭിനന്ദനം അറിയിച്ചു.
നീതി സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിന്റെയും അന്തർദേശീയ മാനുഷിക നിയമങ്ങൾ പ്രയോഗിക്കുന്നതിനുള്ള നടപടികളെ പിന്തുണക്കുന്നതിനുമായി സെക്രട്ടറി ജനറൽ സ്വീകരിച്ച നിലപാടുകളെ സയ്യിദ് ബദർ എടുത്ത് പറയുകയും ചെയ്തു.
പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, ഗസ്സയിലെയും ലബനനിലെയും സംഭവവികാസങ്ങൾ, വെടിനിർത്തൽ ഉറപ്പാക്കാനും മേഖലയിൽ വർധിച്ച് കൊണ്ടിരിക്കുന്നു സംഘർഷങ്ങൾ കുറക്കാനുമുള്ള കാര്യങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.