റൂവിയിലെ ചേംബർ ആസ്ഥാനത്തെ മസ്കത്ത് ഹാളിൽ ‘ഒമാനി മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ നടന്ന നിക്ഷേപക സംഗമം

മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്ത് നിക്ഷേപക സെമിനാർ; കേരളത്തിന്‍റെ സ്വകാര്യ പിന്തുണയോടെ ഒമാനിൽ ബോട്ട് നിർമാണ യാർഡ് സ്ഥാപിക്കും

മസ്കത്ത്: ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് ഒമാൻ ചാപ്റ്ററും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുമായി ചേർന്ന് ‘ഒമാനി മത്സ്യ വ്യവസായ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും’ വിഷയത്തിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചു.

റൂവിയിലെ ചേംബർ ആസ്ഥാനത്തെ മസ്കത്ത് ഹാളിൽ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസിന്‍റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. സർക്കാർ പ്രതിനിധികൾ, ബിസിനസുകാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി രണ്ട് നിക്ഷേപ ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഒമാനിൽ ബോട്ട് നിർമാണ യാർഡ് സ്ഥാപിക്കുന്നതിനായി ഒമാൻ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് ഗ്രൂപ്പും കേരളത്തിലെ അരൂരിലുള്ള സമുദ്ര ഷിപ്പ്യാർഡ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി. ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്യാർഡിനായി ചെലവിടുക.

മസ്കത്ത് കേന്ദ്രമായുള്ള സംരംഭകന്‍റെ കേരളത്തിലുള്ള ബെൽഫാംസ് റിസോർട്ടിലേക്ക് ഹൗസ്ബോട്ട് വാങ്ങുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡിലെ ഏക വിദേശിയും മലയാളിയുമായ അബ്ദുൽ ലത്തീഫ് ചെയർമാനായി അടുത്തിടെ നിലവിൽ വന്ന വിദേശ നിക്ഷേപക കമ്മിറ്റിക്ക് കീഴിലാണ് പ്രഥമ നിക്ഷേപക സെമിനാർ സംഘടിപ്പിച്ചത്.

ഒമാനിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ മത്സ്യവ്യവസായ മേഖലയുടെ പങ്കാളിത്തം 2.5 ശതമാനം മാത്രമാണെന്ന് ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് സ്ഥാപക ഡയറക്ടർമാരിലൊരാളായ ഡേവിസ് കല്ലൂക്കാരൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. ഇത് ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. ഈ മേഖലയുടെ മൂല്യം പത്ത് ശതമാനത്തിലെത്തിക്കുകയാണ് വിഷൻ 2040 ലക്ഷ്യമിടുന്നത്.

സർക്കാറിനൊപ്പം സ്വകാര്യമേഖലയും കൂടി പരിശ്രമിച്ചാൽ ഈ ലക്ഷ്യം നേരത്തേ കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസ് ഒമാനി സമ്പദ്ഘടനയിൽ മത്സ്യവ്യവസായ മേഖലക്കുള്ള പ്രാധാന്യം വിശദീകരിച്ചു.

വിശിഷ്ടാതിഥിയായിരുന്ന ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഈ രംഗത്തെ ഒമാനും ഇന്ത്യയും തമ്മിലെ സഹകരണത്തെക്കുറിച്ച് സംസാരിച്ചു. ഒമാനിലെ മുൻ കാർഷിക-ഫിഷറീസ് മന്ത്രി ഫുആദ് ജാഫറും സംബന്ധിച്ചു. മത്സ്യവ്യവസായ മേഖലയിൽ വിദേശനിക്ഷേപത്തിന് പ്രാധാന്യമേറെയാണെന്ന് വിദേശ നിക്ഷേപക കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ, ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ് അലി, മുഹമ്മദ് അമീൻ, സമുദ്ര ഷിപ്‍യാർഡ് മാനേജിങ് ഡയറക്ടർ ജീവൻ സുധാകരൻ എന്നിവരും സംസാരിച്ചു.

മത്സ്യമേഖലയിലെ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് ഇൻവെസ്റ്റ് ഒമാൻ അവതരിപ്പിച്ചു. കേരള വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മത്സ്യവ്യവസായ മേഖലയുടെ ഇന്ത്യൻ സാധ്യതകൾ വിശദീകരിച്ചു. ‘വിനോദസഞ്ചാരിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള മസ്കത്ത് വാട്ടർ മെട്രോ’ വിഷയത്തിൽ സമുദ്ര ഷിപ്പ്യാർഡ് മാനേജിങ് ഡയറക്ടർ ജീവൻ നിർദേശം സമർപ്പിച്ചു.

ഒമാനിലെ ദേശീയ സമ്പദ് ഘടനക്ക് മത്സ്യമേഖലയുടെ വിഹിതം വർധിപ്പിക്കാനാകുമെന്ന് സെമിനാർ വിലയിരുത്തി. നിലവിൽ ഈ മേഖലയുടെ മൂല്യം 15 ശതമാനത്തിൽ താഴെയാണ്. ഇത് 70 മുതൽ 80 ശതമാനം വരെയായി വർധിപ്പിക്കാനാകും. സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ തൊഴിൽപരമായ മികവ് വളർത്തിയും മറ്റ് രാജ്യങ്ങളിലെ സമാന മേഖലകളിലുള്ളവരുമായുള്ള സഹകരണത്തിലൂടെയും മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. വലിയ തൊഴിലവസരങ്ങളാണ് മത്സ്യ വ്യവസായ മേഖലയിലുള്ളതെന്നും സെമിനാർ വിലയിരുത്തി.

സമാപന ഭാഗമായുള്ള പാനൽ ഡിസ്കഷനിൽ ഡോ. വി.എം.എ. ഹക്കീം മോഡറേറ്ററായി. മുഹമ്മദ് അമീൻ, വാരിയത്ത് അൽ ഖാറൂസി, ഡോ. ഷെറിമോൻ, മുഹമ്മദ് അൽ ലവാത്തി, കാർഷിക ഫിഷറീസ് മന്ത്രാലയത്തിൽ നിന്നുള്ള വിദഗ്ധ പ്രതിനിധി എൻജിനീയർ റെദ ബൈത്ത് ഫറജ് എന്നിവർ പാനലിസ്റ്റുകളായിരുന്നു.

ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ് ഒമാൻ ചാപ്റ്റർ സി.കെ. ഖന്ന, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് വിദേശ നിക്ഷേപക കമ്മിറ്റി കോഓഡിനേറ്റർ ഷുറൂഖ് അൽ ഫാർസി എന്നിവർ നന്ദി പറഞ്ഞു.

Tags:    
News Summary - Investment Seminar discussed the possibilities in the fisheries sector- Fiber Boat building yard set up in Oman with private support from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.