ബഹ്‌റൈനിലേക്കും ദോഹയിലേക്കും കൂടുതൽ സർവിസുകളുമായി ഒമാൻ എയർ

മസ്കത്ത്: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ബഹ്‌റൈനിലേക്കും ദോഹയിലേക്കും സർവിസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ഈ മാസം മുതൽ മസ്കത്തിനും ബഹ്‌റൈനുമിടയിൽ ആഴ്ചയിൽ 11 ൈഫ്ലറ്റുകൾ സർവിസ് നടത്തും. ജൂൺ 24മുതൽ ദോഹയിലേക്കുളള്ള സർവിസ് നിലവിലുള്ള 21ൽ നിന്ന് 35 ആയും ഉയർത്തും. ബിസിനസ് യാത്രകൾ, വാരാന്ത്യ അവധികൾ തുടങ്ങിയവ തടസ്സമില്ലാതെ ആസൂത്രണം ചെയ്യാൻ അതിഥികളെ പ്രാപ്തരാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സർവിസുകൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ജി.സി.സിയിലെ പ്രധാന നഗരങ്ങളുമായി മസ്‌കത്തിനെ ബന്ധിപ്പിക്കുന്നതിനായി ഒമാൻ എയർ ദുബൈയിലേക്ക് ആഴ്ചയിൽ 35 വിമാനങ്ങളും റിയാദിലേക്കും ജിദ്ദയിലേക്കും 21ഉം കുവൈത്തിലേക്ക് 14 വിമാനങ്ങളും സർവിസ് നടത്തുന്നുണ്ട്.

Tags:    
News Summary - Oman Air to operate more flights to Bahrain and Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.