’ഇക്രം അൽ ദിഫ’ അധികൃതരുമായി ഒമാനി ഹജ്ജ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുന്നു

ഹജ്ജ് തീർഥാടകർക്കുള്ള സേവനം അവലോകനം ചെയ്തു

മസ്‌കത്ത്: സുൽത്താനേറ്റിൽനിന്നുള്ള തീർഥാടകർക്കായി മിനയിലും അറഫയിലും ക്യാമ്പുകൾ ഒരുക്കുന്നതിനു കരാറെടുത്ത കമ്പനിയായ ’ഇക്രം അൽ ദിഫുമായി’ ഒമാനി ഹജ്ജ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

കമ്പനിയുടെ തയാറെടുപ്പുകൾ വിശകലനം ചെയ്യുക, യോജിച്ച പദ്ധതികൾ വികസിപ്പിക്കുക എന്നിവയാണ് യോഗത്തിന്‍റെ ലക്ഷ്യമെന്ന് ഒമാനി ഹജ്ജ് പ്രതിനിധി സംഘത്തിന്‍റെ തലവൻ സുൽത്താൻ ബിൻ സഈദ് അൽ ഹിനായി സ്ഥിരീകരിച്ചു. ഹാജിമാരെ സ്വീകരിക്കാൻ മിന, അറഫാത്ത് ക്യാമ്പുകൾ ഒരുക്കുന്നതിൽ കമ്പനി ഇതുവരെ കൈവരിച്ച പുരോഗതിയും അവലോകനം ചെയ്യുക.

ഈ സീസണിൽ ഒരുക്കിയ ‘നുസ്‌ക് സ്മാർട്ട് കാർഡ്” ഒമാനിലെ തീർഥാടകർക്ക് എത്തിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

Tags:    
News Summary - Services for Haj pilgrims reviewed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.