അറബ് കപ്പ് യോഗ്യതാ റൗണ്ടിൽ ബഹ്റൈൻ കുവൈത്ത് മത്സരത്തിൽ നിന്ന് 

അറബ് കപ്പ് യോഗ്യത കുവൈത്തിനെ വീഴ്ത്തി ബഹ്റൈൻ

ദോഹ: ഇഞ്ചോടിഞ്ചായി മാറിയ പോരാട്ടത്തിനൊടുവൽ ഒരു ഗോൾ ജയവുമായി ബഹ്റൈൻ ഫിഫ അറബ് കപ്പ് ഫുട്ബാളിന് ടിക്കറ്റുറപ്പിച്ചു. കുവൈത്തിനെ ഏകപക്ഷീയമായ രണ്ട് ഗേളിന് വീഴ്ത്തിയാണ് ബഹ്റൈൻ ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ റൗണ്ടിൽ ഇടം നേടിയത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുനിരയും കളം നിറഞ്ഞപ്പോൾ, ഗോൾ ഏറെ നേരം അകന്നു നിന്നു. ഒടുവിൽ രണ്ടാം പകുതിയിലെ 74ാം മിനിറ്റിൽ അലി ഹാറമിെൻറ ഷോട്ടിൽ കുവൈത്ത് വലകുലുങ്ങി.

കളിയുടെ മുക്കാൽ നേരവും തുടർന്ന ടൈ പൊട്ടിയതോടെ മത്സരത്തിന് മൂർച്ചയും കൂടി. തുടർന്നുള്ള മിനിറ്റുകളിൽ ഹൈബാളും ലോങ് ക്രോസുകളുമായാണ് കുവൈത്ത് തിരിച്ചടിച്ചത്. എന്നാൽ, ബഹ്റൈൻ പ്രതിരോധത്തിന് കൂടുതൽ കരുത്തുകൂട്ടി. വീണുകിട്ടുന്ന പന്തുകളുമായി മാത്രം തിരിച്ചാക്രമണം തുടങ്ങിയവർ ഒരു ഗോളിെൻറ ലീഡ് കാത്തു. ഒടുവിൽ ഇഞ്ചുറിടൈമിൽ ഹാഷിം സായിദ് ഈസയുടെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്തി.

കുവൈത്തിെൻറ മധ്യനിരതാരം ബദർ അൽ മുതവ  രാജ്യാന്തര ഫുട്ബാളിൽ കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡും കുറിച്ചു. ദേശീയ ടീമിനായി 185 ാം മത്സരത്തിൽ കുപ്പായമണിഞ്ഞ താരം ഈജിപ്തിെൻറ അഹമ്മദ് ഹസെൻറ റെക്കോഡാണ് മറികടന്നത്.

ഇതോടെ അറബ് കപ്പ് യോഗ്യതാ റൗണ്ടിന് സമാപനമായി. ഗ്രൂപ് 'എ'യിൽ ഖത്തർ, ഇറാഖ്, ഒമാൻ ടീമുകൾക്കൊപ്പമാണ് ബഹ്റൈെൻറ സ്ഥാനം. 

Tags:    
News Summary - Bahrain beat Kuwait to qualify for Arab Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.