ദോഹ: ഖത്തറിലെ കോവിഡ്-19 പ്രതിരോധ രംഗത്തെ സുപ്രധാന ചുവടുവെപ്പുകളിലൊന്നാണ് ഇഹ്തിറാസ് ആപ്. സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇഹ്തിറാസ് ആപ് ഖത്തർ ഭരണകൂടം തയാറാക്കിയത്. ഇൻസ്റ്റാൾ ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും തുടക്കത്തിലുണ്ടായിരുന്ന പ്രയാസം മാറി രാജ്യത്തുള്ള എല്ലാവരും ആപ് ഉപയോഗിക്കുന്നവരായി മാറി. ആപ് ഇൻസ്റ്റാൾ ചെയ്യുന്ന മുഴുവൻ ആളുകളെയും അവരുടെയും കോൺടാക്ട് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഡേറ്റാബേസ് വഴിയാണ് ഇഹ്തിറാസ് പ്രവർത്തിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തേയുണ്ടായിരുന്നെങ്കിലും അതെല്ലാം ഭരണകൂടം പരിഹരിച്ചു. കോവിഡ്-19 കാലത്ത് സുരക്ഷിതത്വ ബോധവും നിർഭയത്വവും നൽകുന്ന സംവിധാനമായി ആപ് മാറുകയായിരുന്നു.ഒരാൾക്ക് കോവിഡ് ഉണ്ടോ എന്ന് മറ്റുള്ളവർക്ക് അറിയാനുള്ള ആപ്പാണ് ഇഹ്തിറാസ്. കോവിഡ് പോസിറ്റിവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്. ആപ്പിെൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച ജാഗ്രതനിർദേശം ആപ്പിലൂടെ ലഭിക്കും.
കോവിഡ്-19 പ്രതിസന്ധി രൂക്ഷമായ സമയങ്ങളിൽ രോഗഭീതി കാരണം ആളുകൾക്ക് പുറത്തിറങ്ങുന്നതിനും ഷോപ് ചെയ്യുന്നതിനും ആശങ്ക ഏറെയുണ്ടായിരുന്നു. എന്നാൽ, ഈ അരക്ഷിതത്വവും ഭയവും ഇഹ്തിറാസ് വന്നതോടെ ഇല്ലാതാവുകയായിരുന്നു. ആപ്പിെൻറ വരവോടെ ഏതൊരാൾക്കും രോഗഭീതിയില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങാമെന്നായി. ആപ്പിെൻറ സ്റ്റാറ്റസ് നോക്കിയിട്ടാണ് പൊതുസ്ഥലങ്ങളിൽ നിലവിൽ ആളുകൾക്ക് പ്രവേശനമുള്ളൂ. സുരക്ഷിത സ്റ്റാറ്റസ് ആയ പച്ച വർണം ആപ്പിൽ തെളിയുന്നവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന സ്ഥിതി അതിവേഗം സംജാതമായി. ഇതോടെ, രോഗബാധിതരോ സംശയിക്കപ്പെടുന്നവരോ പുറത്തിറങ്ങാതായി. ഇത് രോവ്യാപനം നിലക്കാനും കാരണമായിട്ടുണ്ട്.രാജ്യത്തെ എല്ലാ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രവേശനത്തിനായി ഇഹ്തിറാസ് ആപ്പും പച്ചനിറവും നിർബന്ധമാക്കിയിട്ടുണ്ട്. ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ് മാൾ, ബാങ്കുകൾ, ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശന കവാടകങ്ങളിൽ സുരക്ഷാ ജീവനക്കാർ ഇഹ്തിറാസ് ആപ് പരിശോധിക്കാതെ ഒരാളെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും കണക്കുകളും മറ്റും ആപ് വഴി ഉപയോക്താവിന് ലഭിക്കും. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയും വ്യാപനം തടയുകയും ചെയ്യുന്നതിൽ ഭരണകൂടത്തിെൻറ പ്രധാന ടൂളുകളിലൊന്നായി ഇഹ്തിറാസ് ആപ് ഇതിനകം മാറിക്കഴിഞ്ഞു. തുടക്കത്തിൽ ആപ് ഖത്തർ ഐഡി ഉള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, പിന്നീട് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ തുടങ്ങിയ എല്ലാ വിസക്കാർക്കും ഉപയോഗിക്കുന്ന പുതിയ വേർഷൻ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
• മലയാളികളുടെ മടക്കം, സഹായിച്ചത് ഇഹ്തിറാസ്
ഗൾഫിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് മുൻകൂർ കോവിഡ് പരിശോധന വേണമെന്ന കേരള സർക്കാറിെൻറ ഉത്തരവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അപ്പോഴും ഖത്തറിലുള്ള മലയാളികളെ സഹായിച്ചത് ഇഹ്തിറാസ് ആപ് ആണ്. ‘ഇഹ്തിറാസി’ൽ കോവിഡ് ബാധിതനല്ലെന്ന് കാണിക്കുന്ന പച്ചവർണം ഉള്ളവർക്ക് കേരളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽതന്നെ പറയുകയായിരുന്നു. ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് മുൻകൂറായി കോവിഡ് പരിശോധന നടത്തണമെന്നും നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൈയിൽ കരുതണമെന്നുമുള്ള കേരള സർക്കാർ ഉത്തരവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഗൾഫ്രാജ്യങ്ങളിൽ രോഗലക്ഷണമില്ലാത്തവർക്ക് കോവിഡ് പരിശോധന നടത്തുന്നില്ല. ഖത്തറിലാകട്ടെ ലക്ഷണമുള്ളവർക്ക് പരിശോധന നടത്തിയാലും ഫലം നെഗറ്റിവ് ആണോ പോസിറ്റിവ് ആണോ എന്ന സർട്ടിഫിക്കറ്റ് നൽകുന്നുമില്ല. ഈസമയത്താണ് ഇഹ്തിറാസ് മലയാളികളുടെ രക്ഷക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.