ദോഹ: അൽ സദ്ദ് പരിശീലകൻ സാവി ഹെർണാണ്ടസിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഐസൊലേഷനിൽ പ്രവേശിച്ചു. ഖത്തർ സ്റ്റാർസ് തുടങ്ങിയെങ്കിലും സാവി മടങ്ങിവരുന്നതുവരെ ഡേവിഡ് പ്രാറ്റ്സ് ആയിരിക്കും ക്ലബിനെ പരിശീലിപ്പിക്കുക. ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ടീമിനൊപ്പം ചേരാൻ സാധിക്കില്ലെന്നും സാവി അറിയിച്ചിരുന്നു.രോഗബാധ നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ പ്രയാസങ്ങളില്ലെന്നും ക്യു.എസ്.എൽ, ക്യു.എഫ്.എ, അൽ സദ്ദ് ക്ലബ് ഭാരവാഹികൾക്കെല്ലാം നന്ദി അറിയിക്കുകയാണെന്നും എത്രയും വേഗത്തിൽ കളിക്കളത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്പെയിനിെൻറ ലോകകപ്പ് ചാമ്പ്യൻകൂടിയായ സാവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
കളിക്കളത്തിലും പുറത്തും മാതൃകതാരമാണ് സാവി. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അദ്ദേഹം ശമ്പളം വെട്ടിക്കുറച്ചിരുന്നു. നേരത്തെ ഖത്തറിെൻറ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ താരങ്ങളും രംഗത്തെത്തിയിരുന്നു. സാവി ശമ്പളം വെട്ടിക്കുറച്ചത് കൂടുതൽ താരങ്ങൾക്ക് പ്രചോദനമായിരുന്നു. വൻ തുക പ്രതിഫലം വാങ്ങുന്ന സാവി മാസശമ്പളത്തിൽ നിന്നും വലിയ തുകയാണ് കോവിഡ്-19 പോരാട്ടത്തിനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുടെ തീരുമാനത്തെ അഭിനന്ദിച്ച് ഖത്തർ സ്റ്റാർസ് ലീഗും ഖത്തർ പ്ലെയേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.