ദോഹ: ഗസ്സക്കു പിന്നാലെ ഇസ്രായേല്‍ ശക്തമായ ആക്രമണം ആരംഭിച്ച ലബനാന് സഹായമെത്തിക്കാൻ നിർദേശിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. മെഡിക്കല്‍, ജീവകാരുണ്യ സഹായങ്ങള്‍ എത്തിക്കാനാണ് അമീര്‍ നിര്‍ദേശം നല്‍കിയത്.
നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും 12ലക്ഷത്തോളം പേർ അഭയാര്‍ഥികളാവുകയും ചെയ്ത് ദുരിതക്കയത്തിലാണ് ലബനാൻ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിനും ജനതക്കും മാനുഷിക സഹായമെത്തിക്കാനാണ് ഖത്തറിന്റെ ശ്രമം. നേരത്തേ ഗസ്സക്കും വിവിധ ഘട്ടങ്ങളിലായി ഖത്തറിന്റെ സഹായമെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.