പരിക്കേറ്റ ഫലസ്തീനികളെ ദോഹയിലെത്തിക്കുന്നു

ഗസ്സ: പരിക്കേറ്റ ഫലസ്തീനികളെ ഖത്തറിലെത്തിച്ചു

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ പുതിയ സംഘം ചികിത്സക്കായി ഖത്തറിലെത്തി. പതിമൂന്നാമത് സംഘമാണ് കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍ അരീഷില്‍നിന്ന് ദോഹയിലെത്തിയത്.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1500 പേരുടെ ചികിത്സ ഖത്തര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ പതിമൂന്നാമത്തെ സംഘമാണിത്. എന്നാല്‍, ആകെ എത്ര പേര്‍ ഖത്തറിലെത്തിയെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈജിപ്തിലെ അല്‍അരീഷില്‍ നിന്ന് ഖത്തറിന്റെ സൈനിക വിമാനത്തിലാണ് ഗുരുതരമായി പരിക്കേറ്റ് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കൊണ്ടുവരുന്നത്. ഇവര്‍ക്കായി പ്രത്യേക ആശുപത്രി സംവിധാനങ്ങള്‍ ഖത്തറില്‍ ഒരുക്കിയിട്ടുണ്ട്. ഗസ്സയിലെ അല്‍ജസീറ ബ്യൂറോ ഹെഡ് വാഇല്‍ അല്‍ ദഹ്ദൂഹ് അടക്കമുള്ളവര്‍ ഇപ്പോള്‍ ഖത്തറില്‍ ചികിത്സയിലുണ്ട്. 

Tags:    
News Summary - Gazza: Injured The Palestinians were brought to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.